ചുങ്കത്ത് കൂറ്റന്‍ തണല്‍ മരം വീണുണ്ടായ അപകടത്തില്‍ ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. മരണത്തില്‍ നിന്നു ജനങ്ങളെ രക്ഷിക്കുന്നതിന് പകരം മരണത്തിന്റെ വ്യാപാരികളായി സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നു തിരുവഞ്ചൂര്‍ ആരോപിച്ചു.
പൊതുസ്ഥലങ്ങളില്‍ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ കണ്ടെത്തി വെട്ടിമാറ്റാന്‍ നടപടി എടുക്കാത്തതിനാല്‍ ജനങ്ങള്‍ ഭയാശങ്കയിലാണു കഴിയുന്നത്.
കാലവര്‍ഷത്തിനു മുന്നോടിയായി ചെയ്യേണ്ട നടപടികളില്‍ വലിയ വീഴ്ചയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. മണ്‍സൂണ്‍ മഴയ്ക്ക് മുന്‍പു നടത്തേണ്ടിയിരുന്ന മഴക്കാലപൂര്‍വ ശുചീകരണം ഇത്തവണ ഫലപ്രദമായി നടന്നിട്ടില്ലെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
പൊതുസ്ഥലങ്ങളില്‍ വേരുറപ്പ് ഇല്ലാത്ത വലിയ മരങ്ങള്‍ വെട്ടിമാറ്റുക മാത്രമാണു പോംവഴി.
സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് ഇത്തരം മരങ്ങളുടെ കണക്കെടുപ്പ് നടത്തണം. കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും മരങ്ങള്‍ റോഡിലേക്കു മറിഞ്ഞുവീണു വലിയ നാശനഷ്ടമാണ് ഉണ്ടായത്. പൊതുസ്ഥലങ്ങളില്‍ ജീവനു ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ കണ്ടെത്താനോ നടപടി എടുക്കാനോ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടില്ല.
മഴയും കാറ്റും കനത്തതോടെ എല്ലായിടത്തും ജനങ്ങള്‍ ഭയപ്പാടിലാണു കഴിയുന്നത്. ദുരന്തനിവാരണ സമിതി ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തിര നടപടികള്‍ക്കു തയ്യാറാകണം.
ജില്ലാ വികസന സമിതി ഇക്കാര്യങ്ങളില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ നിറവേറ്റണമെന്നു തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
1 Comments
അങ്ങേർക്ക് ഇതു പറയാൻ നാണമില്ലേ. ഇദ്ദേഹം ഒരു mla അല്ലെ. Pwd ആപ്പീസിൽ ചെന്ന് പറഞ്ഞിരുന്നെങ്കിൽ ആ മരം പണ്ടേ വെട്ടിയേനെ. അതിന് മുഖ്യമന്ത്രി വരേണ്ട കാര്യമില്ല
ReplyDelete