ഇന്ത്യൻ നാവികസേന യുദ്ധരംഗത്തേക്ക് വന്നിരുന്നെങ്കിൽ പാകിസ്താൻ മോശമായ ഫലം നേരിടേണ്ടിവരുമായിരുന്നു....ഓപ്പറേഷൻ സിന്ദൂറിൽ നാവികസേനയെ പ്രശംസിച്ച് മന്ത്രി രാജ്‌നാഥ് സിംഗ്

  

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഓപ്പറേഷൻ സിന്ദൂറിൽ നാവികസേനയുടെ പങ്കിനെ പ്രശംസിച്ച അദ്ദേഹം ഇന്ത്യൻ നാവികസേനയുടെ തയ്യാറെടുപ്പ് തന്നെ പാകിസ്താനെ ഭയപ്പെടുത്താൻ പര്യാപ്തമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഇന്ത്യൻ നാവികസേന യുദ്ധരംഗത്തേക്ക് വന്നിരുന്നെങ്കിൽ 1971-ലേതിനേക്കാൾ മോശമായ ഫലം പാകിസ്താൻ നേരിടേണ്ടിവരുമായിരുന്നുവെന്നും നാല് ഭാഗങ്ങളായി വിഭജിക്കപ്പെടുമായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.  “ഇന്ത്യൻ നാവികസേന യുദ്ധരംഗത്തേക്ക് വന്നപ്പോൾ പാകിസ്താൻ രണ്ടായി വിഭജിക്കപ്പെട്ടിരുന്നു എന്നതിന് 1971 ഒരു സാക്ഷിയാണ്. 


ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ നാവികസേന യുദ്ധരംഗത്തേക്ക് വന്നിരുന്നെങ്കിൽ പാകിസ്താൻ നാലായി വിഭജിക്കപ്പെടുമായിരുന്നു എന്ന് ഞാൻ കരുതുന്നു,” പ്രതിരോധ മന്ത്രി പറഞ്ഞു.  “ഓപ്പറേഷൻ സിന്ദൂറിൽ, ഇന്ത്യൻ നാവികസേന അവരുടെ നിശബ്ദ സേവനത്തിലൂടെ ഓരോ ഇന്ത്യക്കാരനെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നിശബ്ദത പാലിച്ചിട്ടും, പാകിസ്താൻ സൈന്യത്തെ കെണിയിൽ വീഴ്ത്തുന്നതിൽ ഇന്ത്യൻ നാവികസേന വിജയിച്ചു. ഈ സംയോജിത പ്രവർത്തനത്തിൽ നാവികസേനയുടെ പങ്ക് മഹത്തരമാണ്. ഓപ്പറേഷൻ സിന്ദൂറിൽ വ്യോമസേന പാകിസ്താൻ മണ്ണിലെ ഭീകര താവളങ്ങൾ നശിപ്പിച്ചപ്പോൾ, അറബിക്കടലിലെ നിങ്ങളുടെ ആക്രമണാത്മക വിന്യാസം, അതുല്യമായ സമുദ്ര മേഖല അവബോധം എന്നിവ കൊണ്ട് പാകിസ്താനെ സ്വന്തം തീരങ്ങളിൽ ഒതുക്കി”, മന്ത്രി കൂട്ടിച്ചേർത്തു. 


ഒരു വെടി പോലും ഉതിർക്കാതെ നാവികസേന എതിരാളിയെ എങ്ങനെ ഞെട്ടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.  ‘ഇതുവരെ സംഭവിച്ചതെല്ലാം ഒരു സന്നാഹമത്സരം മാത്രമാണ്. പാകിസ്താൻ വീണ്ടും എന്തെങ്കിലും ചെയ്യാൻ തുനിഞ്ഞാൽ, അപ്പോൾ നാവികസേനയും നടപടിയെടുക്കും, അന്ന് പാകിസ്താന് എന്ത് സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ. വിക്രാന്ത് എന്നതിന്റെ അർത്ഥം, അജയ്യമായ ധൈര്യം, അജയ്യമായ ശക്തി എന്നെല്ലാമാണ്. ഇന്ന്, നിങ്ങൾ ധീരരായ സൈനികർക്കിടയിൽ നിൽക്കുമ്പോൾ, ഈ പേരിന്റെ അർത്ഥം യാഥാർത്ഥ്യമാകുന്നത് ഞാൻ കാണുന്നു. നിങ്ങളുടെ കണ്ണുകളിലെ ദൃഢനിശ്ചയം ഇന്ത്യയുടെ യഥാർത്ഥ ശക്തിയെ പ്രതിഫലിപ്പിക്കുന്നു’,രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments