രതീഷ് നക്ഷത്ര വെറും നക്ഷത്രമല്ല രക്ത നക്ഷത്രമാണ്.



 ലോക രക്തദാനദിനത്തിൽ സാമൂഹ്യ പ്രവർത്തകനായ രതീഷ് കുമാർ നക്ഷത്രയെ ആദരിച്ചു.പത്തൊൻപതാമത്തെ വയസ്സിൽ തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിലെ സുചിന്ദ്രം ക്ഷേത്ര പരിസ്സരത്തു നിന്നു തുടങ്ങിയതാണ് രക്തദാനം. യാദശ്ചികമാവാം ഇന്ന് രതീഷ് കുമാർ 41 വയസ്സിലെത്തുമ്പോൾ രക്തo ദാനം ചെയ്ത വരുടെ 'എണ്ണം 41 ആയി. 


എലിക്കളം പഞ്ചായത്തിലെ ഉരുളികുന്നം എന്ന കൊച്ചു ഗ്രാമത്തിൽ കല്ലുക്കുന്നേൽ വീട്ടിൽ ജനിച്ച രതീഷ് ചെറുപ്പം മുതൽ യന്ത്ര പണികളോടായിരുന്നു താല്പര്യം അങ്ങനെ കന്യാകുമാരി ജില്ലയിൽ സ്വർണ്ണത്തിന്റെ അച്ച് നിർമ്മാക്കാനായി സുചിന്ദ്രം ക്ഷേത്ര പരിസരത്ത് എത്തിയതായിരുന്നു അവിടെ അടുത്തായി ഉണ്ടായ ഒരു റോഡപകടമാണ് രതീഷിന്റെ ജീവിത യാത്രയിലെ വഴിത്തിരിവായത്.അന്ന് തുടങ്ങിയ രക്ത ദാനം ഇന്നും തുടരുന്നു.


 കുറച്ചു കാലം വിദേശത്തു ജോലി ചെയ്ത രതീഷ് ഇപ്പോൾ നാട്ടിലെ അറിയപ്പെടുന്ന എ.സി. മെക്കാനിക്കും,ഇലക്ട്രിക്കൽ എഞ്ചിനീയറും കൂടിയാണ്. എലിക്കുളം എം.ജി.എം.യു.പി സ്കൂളിലെ പി.റ്റി.എ.പ്രസിഡന്റാണ് രതീഷ്. ആദ്യമായി സ്കൂൾ അദ്ധ്യാപകരേയും .രക്ഷാകർത്താക്കളേയും കൂട്ടി എലിക്കുളം എം.ജി.എ.. സ്കൂളിന്റെ ഒരു രക്തദാന ഫോറവും രതീഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്.


 കൊവിഡ് കാലഘട്ടത്തിൽ പഞ്ചായത്തിലെ ഏറ്റവും മികച്ച കൊവിഡ് പോരാളിയായിരുന്നു രതീഷ് .സോഷ്യൽ ജസ്റ്റിസ് ഫോറത്തിന്റേ തുൾപ്പടെ നിരവധി അവാർഡുകളും രതീഷിനെത്തേടിയെത്തിയിട്ടുണ്ട്. വിദേശത്ത് നഴ്സായ രഞ്ജിനിയാണ് ഭാര്യഏഴാം ക്ലാസ് വിദ്യാർത്ഥിയായ ദേവ സൂര്യൻ മകനും.


പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടൻ രതീ ഷ് കുമാറിന്റെ സ്വന്തം സ്ഥാപനത്തിലെത്തി രതീഷ് കുമാറിനെ പൊന്നാട് അണിയിച്ച് ആദരിച്ചു .രക്കം നല്കുക എന്ന് പറയുന്നത് ഹൃദയത്തിൽ നിന്നൊരു സമ്മാനമാണ്.ഒരു വ്യക്തി മറ്റൊരാൾക്ക് നല്കു്ന്ന  വിലപ്പെട്ട സമ്മാനം.ഒരു ജീവനെ പിടിച്ചു നിർത്തുക എന്ന പുണ്യ പ്രവർത്തിയും കൂടിയാണിത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments