സ്വന്തം ലേഖകന്‍
മുന്‍
കേന്ദ്ര മന്ത്രി പി.സി. തോമസിന്റെ പേരില്‍ വാട്‌സാപ്പിലൂടെ പണം തട്ടാന്‍
ശ്രമം. പാലായിലെ മാധ്യമ പ്രവര്‍ത്തകനും 'സഹായ അഭ്യര്‍ത്ഥന '
ലഭിച്ചു. തുക തരാമെന്ന് അറിയിച്ചതോടെ തട്ടിപ്പുകാര്‍ പേരും അക്കൗണ്ട്
നമ്പറുമെല്ലാം അയച്ചു കൊടുത്തു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.സി. തോമസിന്റെ പേരില്‍ വാട്‌സ് ആപ്പിലൂടെ പണം തട്ടാനായി ശ്രമം. പണം ചോദിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സന്ദേശം എത്തിയതായി അറിഞ്ഞുവെന്നും സൈബര്‍ പൊലീസില്‍ പരാതി നല്‍കിയതായും പി.സി. തോമസ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.സി. തോമസിന്റെ പേരില്‍ വാട്‌സ് ആപ്പിലൂടെ പണം തട്ടാനായി ശ്രമം. പണം ചോദിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സന്ദേശം എത്തിയതായി അറിഞ്ഞുവെന്നും സൈബര്‍ പൊലീസില്‍ പരാതി നല്‍കിയതായും പി.സി. തോമസ് പറഞ്ഞു.
കഴിഞ്ഞ
രണ്ട് ദിവസങ്ങളിലായിട്ടാണ് ഈ സംഭവം. പി.സി. തോമസ് ഇപ്പോള്‍ നിലമ്പൂര്‍
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ പ്രചരണ പരിപാടികളിലാണ്. ആ
സമയത്ത് പലരും വിളിക്കുകയും വാട്‌സ് ആപ്പിലൂടെ പണം ചോദിക്കുന്നതായും
അറിയിച്ചിരുന്നു. 40,000 രൂപ അടിയന്തരമായി അയച്ചുതരണമെന്ന സന്ദേശം വന്നതായി
വിളിച്ചവര്‍ അറിയിച്ചതായും പി.സി. തോമസ് പറഞ്ഞു.പാലായില്‍
ഒരു മാധ്യമ പ്രവര്‍ത്തകനും ഇത്തരം സന്ദേശം ലഭിച്ചു. തട്ടിപ്പാണെന്ന്
വ്യക്തമായതോടെ പണം അയച്ചുതരാമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ മറുപടിയയച്ചു.
ഇതോടെ പണം അയച്ചുകൊടുക്കേണ്ട അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള
കാര്യങ്ങള്‍ തട്ടിപ്പുകാര്‍ മാധ്യമ പ്രവര്‍ത്തകന് മറുപടിയായി അയച്ചു.
മിസോറാമിലെ
ചമ്പൈയിലുള്ള യുക്കോ ബാങ്കിന്റെ അക്കൗണ്ട് നമ്പരില്‍ പണം അയയ്ക്കാനാണ്
മാധ്യമ പ്രവര്‍ത്തകന് അറിയിപ്പ് ലഭിച്ചത്. ഹോങ്ചുമി ജാമി എന്നയാളുടെ
പേരിലുള്ള 23630110139608 എന്ന അക്കൗണ്ട് നമ്പരില്‍ 40,000 രൂപ
അയച്ചുകൊടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. പിറ്റേന്ന് രാവിലെതന്നെ തുക
അക്കൗണ്ടിലേക്ക് മടക്കി നല്‍കാമെന്നും തട്ടിപ്പുകാര്‍ മാധ്യമപ്രവര്‍ത്തകനെ
അറിയിച്ചിരുന്നു.
തട്ടിപ്പാണെന്ന്
വ്യക്തമായതോടെ വിവരം ഉടന്‍ തന്നെ മാധ്യമപ്രവര്‍ത്തകന്‍ പി.സി. തോമസിനെ
അറിയിച്ചു. സംഭവത്തില്‍ സൈബര്‍ പോലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും കേസ്
എടുത്തതായാണ് മനസ്സിലായതെന്നും പി.സി. തോമസ് പ്രതികരിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments