'ഒരു നിമിഷം എല്ലാം അവസാനിച്ചെന്നു കരുതി.. രക്ഷപെട്ടതു ദൈവാനുഗ്രഹം പോലെ'. ചുങ്കത്തെ കൂറ്റൻ മരം വീണുണ്ടായ അപകടത്തൽ നിന്നു രക്ഷപ്പെട്ടത് നാലു ജീവനുകൾ

 

ഒരു നിമിഷം എല്ലാം അവസാനിച്ചെന്നു കരുതി.. രക്ഷപ്പെട്ടത് ദൈവാനുഗ്രഹം പോലെ. ചുങ്കത്തെ കൂറ്റൻ മരം വീണുണ്ടായ അപകടത്തിൽ നിന്നു രക്ഷപ്പെട്ടതു നാലു ജീവനുകൾ. 

ചുങ്കം കോയിക്കൽ ജോണി, ഭാര്യ ലില്ലി, പ്ലസ്ടു വിദ്യാർഥിയായ അലീനയും സഹോദരൻ ആരോൺ എന്നിവരാണ് അപകടത്തിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇനിയും നടന്നതു വിശ്വസിക്കാൻ ഇവർക്കായിട്ടില്ല. ഇന്നു രാവിലെ 6.45നായിരുന്നു സംഭവം. ചുങ്കം കോയിക്കൽ ജോണി രാവിലെ പത്രം വാങ്ങി റോഡിനു താഴെയുള്ള സ്വന്തം വീട്ടിലേക്കിറങ്ങുമ്പോഴായിരുന്നു അപകടം. 


 ശബ്ദം കേട്ടു നോക്കുമ്പോഴേക്കും മരച്ചില്ലകൾ ദേഹത്തുതട്ടി മുന്നിലേക്കു വീണു. വൈദ്യുതി കമ്പികളിൽനിന്നു തീ ഉയരുകയും ചെയ്തു. 
 പേടിച്ചു പിന്നിലേക്കോടിയ ജോൺ തിരിഞ്ഞുനോക്കിയപ്പോൾ തൊട്ടുമുന്നിലെ വീട് മരം വീണു തകർന്നിരുന്നു. ഈ സമയം ഭാര്യ ലില്ലി അടുക്കളയിലായിരുന്നു. വീടിന്റെ ഒരു ഭാഗം തകർന്നിരുന്നു. വീടിനുള്ളിൽ കുടുങ്ങിയ ലില്ലിയെ അഗ്‌നിശമന എത്തിയാണു ചില്ലകൾമാറ്റി പുറത്തെത്തിച്ചത്. 


 ഇതേസമയം, റോഡിലേക്കു വീണ മരത്തിന്റെ ഇടയിൽ പെട്ടുപോവുകയും പോറൽ പോലുമേൽക്കാതെ, ജീവൻ തിരിച്ചുകിട്ടിയതിന്റ ആശ്വാസത്തിലാണ് പ്ലസ്ടു വിദ്യാർഥിയായ അലീനയും സഹോദരൻ ആരോണും. വീണ മരത്തിനടിയിൽപ്പെട്ട ഓട്ടോയിലുണ്ടായിരുന്നവരാണ് ഇവർ ചുങ്കം ജങ്ഷനിൽ ഓട്ടോ ഓടിക്കുന്ന തൈത്തറയിൽ അജി എബ്രഹാമിന്റെ മക്കളായ ഇവർ പാലത്തിനപ്പുറമുള്ള പള്ളിയിലേക്കു പോകുകയായിരുന്നു.  


അജിയും ഭാര്യ ജിനുവും മറ്റൊരോട്ടോയിൽ ആദ്യം പോയിരുന്നു. രണ്ടാമത്തെ ഓട്ടോയിലാണു പുറകെ ആരോണും അലീനയും പോയത്. ആരോണാണ് ഓട്ടോ ഓടിച്ചിരുന്നത്. റോഡിലെ ഹമ്പ് കടന്ന ഉടൻ ചില്ലകൾ കൂട്ടത്തോടെ ഒടിയുന്ന ശബ്ദമാണു കേട്ടതെന്ന് അലീന പറയുന്നു, പെട്ടെന്ന് ഓട്ടോറിക്ഷ ബ്രേക്കിട്ടു. 


പിന്നെ കണ്ടതു മരച്ചില്ലകൾ വന്ന് ഓട്ടോറിക്ഷയെ പൊതിയുന്നതാണ്. വണ്ടിക്കകത്തുതന്നെയിരുന്ന ഇവരെ പുറത്തുണ്ടായിരുന്നവർ വിളിച്ചിറക്കുകയായിരുന്നു. 


 പുറത്തിറങ്ങിയെങ്കിലും വൈദ്യുതി ലൈനുകൾക്കിടയിലായിരുന്നതിനാൽ മരച്ചില്ലകൾക്കിടയിൽനിന്നു പുറത്തുകടക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഏറെ പണിപ്പെട്ടാണ് ഇരുവരെയും പുറത്തെത്തിച്ചത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments