ശബരി റെയില്‍ പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വൈകാതെ തുടങ്ങുമെന്നു പ്രതീക്ഷ.


ശബരി റെയില്‍ പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വൈകാതെ തുടങ്ങുമെന്നു പ്രതീക്ഷ.

പദ്ധതി പൂർത്തീകരണത്തിന് കാലതാമസം ഉണ്ടാകാതിരിക്കാൻ ഭൂമി ഏറ്റെടുക്കലും നിര്‍മ്മാണവും ഒരേസമയം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലാണ് അധികൃതര്‍ പദ്ധതി ആസൂത്രണം ചെയ്യുന്നത്.എന്നാൽ, ആവശ്യമായ സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം എടുക്കുമെന്ന വിലയിരുത്തലാണുള്ളത്. 
 ശബരി പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ വിജ്ഞാപനം പുറപ്പെടുവിച്ചത് ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം എന്നിവയില്‍ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള അവകാശ നിയമം 2013 അവതരിപ്പിക്കുന്നതിന് മുമ്പാണ്. 


 അതിനാല്‍ പുതിയ നിയമനിര്‍മാണത്തിന് അനുസൃതമായി മുഴുവന്‍ പ്രക്രിയയും പുനരാരംഭിക്കേണ്ട സാഹചര്യമാണുള്ളത്. 
 ഭൂമി ഏറ്റെടുക്കലിനുള്ള പുതിയ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി പദ്ധതി ധനകാര്യ വകുപ്പ് അവലോകനം ചെയ്ത് അംഗീകരിക്കേണ്ടതുണ്ട്. 


 ഇതോടൊപ്പം മൂവാറ്റുപുഴയിലും കാഞ്ഞിരപ്പള്ളിയിലും പുതിയ ഓഫീസുകള്‍ തുറക്കും. റെയില്‍വേ ലൈനിന്റെ നിലവിലുള്ള അലൈന്‍മെന്റ് നിലനിര്‍ത്തുന്നതാണ്. 


 പദ്ധതി മുടങ്ങിയതോടെ കാലടി മുതല്‍ കോട്ടയത്തെ രാമപുരം വരെയുള്ള 2,000 ത്തിലധികം കുടുംബങ്ങള്‍ ഏറ്റെടുക്കലിനായി ഭൂമി അടയാളപ്പെടുത്തിയതിനാല്‍ അവരുടെ സ്വത്തുക്കള്‍ വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാത്ത പ്രതിസന്ധിയിലായിരുന്നു. 


 ഈ അവസ്ഥയ്ക്കു പരിഹാരം ഉണ്ടാകുമെന്നതില്‍ പ്രതീക്ഷയാണ് കുടുംബങ്ങള്‍ക്കുള്ളത്. റെയില്‍വേയില്‍ നിന്നുള്ള ഉന്നതതല സംഘത്തിന്റെ സന്ദര്‍ശനത്തോടെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ആരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാരും. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments