ശബരിമല അയ്യപ്പ സംഗമത്തിന്റെ പേരിൽ വീണ്ടും യുവതി പ്രവേശനത്തിന് ‘സംസ്ഥാന സർക്കാർ കളമൊരുക്കുകയാണെന്ന് സംശയിക്കുന്നതായി ബിജെപി കോട്ടയം മേഖല പ്രസിഡൻ്റ് എൻ. ഹരി ആരോപിച്ചു.
അയ്യപ്പ സംഗമത്തിൽ പങ്കെടുപ്പിക്കണമെന്നും ശബരിമല ദർശനത്തിന് അനുമതി നൽകണമെന്നും അഭ്യർത്ഥിച്ചുള്ള ബിന്ദു അമ്മിണിയുടെതായി പുറത്തുവന്ന കത്ത് അയ്യപ്പഭക്തരുടെ മനസ്സിൽ തീ കോരി ഇടുന്നതാണ്. അയ്യപ്പ സംഗമത്തിന്റെ മറവിൽ സർക്കാർ വീണ്ടും ശബരിമലയിൽ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ഒരുങ്ങുകയാണ്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ തകർക്കാൻ ബിന്ദു അമ്മിണിക്കും മനീതിക്കും സർക്കാർ സുരക്ഷ ഒരുക്കിയത് മറന്നുപോയിട്ടില്ല.
ആചാര സംരക്ഷണത്തിനായി അന്ന് ബിന്ദു അമ്മിണിയെ തടഞ്ഞ വിശ്വാസികളെ പോലീസ് ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. ‘കള്ള കേസുകൾ എടുത്തു. ഇടതു സർക്കാരിൻ്റെ പൊന്നോമനകളായ പോലീസ് ഉദ്യോഗസ്ഥരാണ് ഭീകരമായ മർദ്ദനത്തിന് നേതൃത്വം നൽകിയത്. ശബരിമല അയ്യപ്പഭക്തരെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പിണറായി സർക്കാർ ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാരസ്മരണ പാലിക്കുകയും ചെയ്തു. ഹിന്ദു വിശ്വാസികളെ തല്ലിച്ചതയ്ക്കുകയും ആരാധനാലയങ്ങൾ അവിശ്വാസികളുടെ വിളയാട്ടുകേന്ദ്രമാക്കുകയും ചെയ്യുക എന്നതാണ് സർക്കാരിൻ്റെ രഹസ്യ അജണ്ട.
ബിന്ദു അമ്മിണിയെയും മനീതി സംഘത്തെയും എരുമേലിയിൽ തടഞ്ഞ വിശ്വാസികൾക്ക് നേരെ പോലീസ് നടത്തിയ നരനായാട്ട് ഒരിക്കലും മറക്കാനാവില്ല. വിശ്വാസികളെ മൃഗങ്ങളെ പോലെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. അതിൻ്റെ മുറിപ്പാടുകൾ ഇന്നും ഹൃദയത്തിലും ശരീരത്തും മാഞ്ഞിട്ടില്ല. ബിന്ദു അമ്മിണിയുടെ കത്ത് തീർത്തും യാദൃശ്ചികമെന്ന് കരുതാനാവില്ല. അയ്യപ്പ ഭക്ത സംഗമം സംഘടിപ്പിക്കുന്നത് തന്നെ ഹിന്ദു വിശ്വാസത്തെ തകർക്കാൻ ആണെന്ന് സൂചനയുണ്ടായിരുന്നു. അത് വ്യക്തമായി മനസ്സിലാക്കിയാണ്ബി ന്ദു അമ്മിണിയെ പോലെയുള്ളവർ സർക്കാരിന് കത്തെഴുതിയതെന്ന് കരുതുന്നതായും ഹരി പ്രസ്താവനയിൽ പറഞ്ഞു.
0 Comments