പാലാനിയോജക മണ്ഡലത്തിലെ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കാൻ നിരവധി നിർദ്ദേശങ്ങൾ ..... ഓരോ കെ.എസ്. ഇ.ബി.സെക്ഷനുകളിലും ജന പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് , ഇതിൻ്റെ യോഗം കൂടി വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നതാണ് പ്രധാന നിർദ്ദേശം
നിരന്തരമായി ഉണ്ടായി കൊണ്ടിരിക്കുന്ന വൈദ്യുതി മുടക്കം ഉപഭോക്താ ക്കളെയും വ്യാപാരി സമൂഹത്തെയും വിവിധ സ്ഥാപനങ്ങളെയും ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ മാണി സി. കാപ്പൻ വിളിച്ചു ചേർത്ത യോഗത്തിലാണ് വിവിധ നിർദ്ദേശങ്ങളയർന്നത്.
പാലാ എക്സിക്യൂട്ടിവ് എൻജനീയറുടെ പരിധിയിലുള്ള പതിനൊന്ന് സെക്ഷനുകളും കേന്ദ്രീകരിച്ച് ജനപ്രതിനിധികൾ, റസിഡൻ്റ് അസോസിയേഷൻ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി ഒരു മോണിറ്ററിംഗ് സമിതി രൂപീകരിക്കണമെന്ന നിർദ്ദേശമുണ്ടായി.
2 മാസത്തിൽ ഒരിക്കൽ യോഗം വിളിച്ചു ചേർത്ത് പരമാവധി പരാതികളും പ്രശ്നങ്ങളും പ്രാദേശികമായി പരിഹരിക്കണമെന്ന് ആവശ്യമുയർന്നു. ഓഫീസുകളിലേക്ക് വിളിക്കുന്ന ആളുകളുടെ ഫോൺ സ്വീകരിക്കുകയും ജീവനക്കാർ മാന്യമായി സംസാരിക്കുകയും പരമാവധി പരിഹരിക്കുന്നതിന് നടപടി ഉണ്ടാകണമെന്നും നിർദ്ദേശമുയർന്നു. പതിനായിരം ഉപഭോക്താക്കൾ കൂടുതലുള്ള സെക്ഷനുകളെ വിഭജിച്ചു പുതിയ സെക്ഷൻ രൂപീകരിക്കുന്നതിനുള്ള പ്രപ്പോസലുകൾ ഒരു മാസത്തിനകം സമർപ്പിക്കണം. പത്ത് വർഷം മുൻപ് 23000 ഉപഭോക്താക്കളുള്ള ഈരാറ്റുപേട്ട മേജർസെക്ഷൻ വിഭജിച്ച് കളത്തുകടവിൽ ഒരു പുതിയ സെക്ഷൻ ആരംഭിക്കണമെന്നുള്ള പ്രപ്പോസൽ നടപ്പിലാക്കി മലയോര മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും ആവശ്യമുയർന്നു.
പാലാ സെക്ഷനിലെ പാലയ്ക്കാട്ടുമല ഭാഗത്തെ വോൾട്ടേജ് പ്രശ്നത്തിന് ഒരു പുതിയ ട്രാൻസ്ഫോർ സ്ഥാപിച്ച് പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യമുയർന്നു. എതെങ്കിലും ഒരു ഫീഡറിൽ വൈദ്യൂതി മുടങ്ങിയാൽ ഒരു പ്രദേശമാകെ വൈദ്യുതി തടസ്സപ്പെട്ടുന്ന സാഹചര്യം ഒഴിവാക്കാൻ ഒരോ ട്രാൻസ്ഫോർമർ കേന്ദ്രികരിച്ച് ലോഡ് ബ്രേക്കിംങ്ങ്സ്വിച്ചുകൾ സ്ഥാപിക്കുകയും കാലപ്പഴക്കം ചെന്ന ലൈനുകളും പോസ്റ്റുകളും അടിയന്തിരമായി മാറ്റുന്നതിനും എ.ബി കേബിളുകൾ മാറ്റി കവേർഡ് കണ്ടക്ടർ സ്ഥാപിക്കുന്നതിനും കേന്ദ്ര ഗവമ്മെൻ്റിൻ്റെ റിവാബ്ട് ഡിസ്ട്രി ബ്യൂഷൻ സെക്ടർ സ്കീം (R.D.S.S ) ഫണ്ടിൽ നിന്നും ഫണ്ട് ലഭിക്കുന്നതിന് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നല്കണമെന്നുംഎം.എൽ.എ നിർദ്ദേശിച്ചു.
ലൈനുകളിലേയ്ക്ക് അപകടകരമായി ചാഞ്ഞ് നിൽക്കുന്ന വൃക്ഷ ശിഖരങ്ങൾ മുറിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ മോണറ്റിംഗ് കമ്മറ്റിയുടെ സഹകരണത്തോടെ റവന്യൂ, പൊതുമരാമത്ത് വകുപ്പുകളെ അറിയിച്ചു നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള യോഗം 2 മാസത്തിനുള്ളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി എക്സിക്കൂട്ടിവ് വിളിച്ചു ചേർക്കാനും എം.എൽ.എ നിർദ്ദേശം നൽകി. യോഗത്തിൽ നഗരസഭ ചെയർമാൻ തോമസ് പീറ്റർ , പഞ്ചായത്ത് പ്രസിഡന്റുമാരായ രഞ്ജിത് മീനാ ഭവൻ, ചാർളി ഐസക്, ആനന്ദ് വെള്ളൂക്കുന്നേൽ, ജോസ്കുട്ടി ജോസഫ് ,ജിജി തമ്പി , ലിസമ്മ മത്തച്ചൻ, ബീനാ റ്റോമി , , മുനിസിപ്പൽ കൗൺസിലർമാരായ ജിമ്മി ജോസഫ് , വി.സി പ്രിൻസ്, ബിജു സെന്റ് ജൂഡ് , വ്യാപാരി സംഘടനാ പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എഞ്ചനീയർ മാത്തുക്കുട്ടി ജോർജ് , അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ റ്റി.എസ് ബിബി ൻ, രാജഗോപാൽ, എ.എം ശ്രീകുമാർ , മറ്റു വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
0 Comments