സുവർണ്ണ തേജസായി ഭക്തമനസുകൾ നിറയ്ക്കാൻ പാലാ അമലോത്ഭവ മാതാവിൻ്റെ ടൗൺ കുരിശുപള്ളി നവീകരണത്തിന് ശേഷം വിശ്വാസികൾക്ക് സമർപ്പിച്ചു. മെയ്മാസ വണക്കത്തിൻ്റെ സമാപനവും കുരിശുപള്ളിയുടെ ആശീർവ്വാദ കർമ്മവും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.



സുവർണ്ണ തേജസായി ഭക്തമനസുകൾ നിറയ്ക്കാൻ പാലാ അമലോത്ഭവ മാതാവിൻ്റെ ടൗൺ കുരിശുപള്ളി നവീകരണത്തിന് ശേഷം വിശ്വാസികൾക്ക് സമർപ്പിച്ചു. മെയ്മാസ വണക്കത്തിൻ്റെ സമാപനവും കുരിശുപള്ളിയുടെ ആശീർവ്വാദ കർമ്മവും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.


കരിങ്കല്ലിന്മേൽ പടുത്തുയർത്തിയ പാലാ അമലോത്ഭവ ജൂബിലി കുരിശുപള്ളിക്കും, ജൂബിലി തിരുനാളിനും 121 വർഷത്തെ പഴക്കമുണ്ട്. 1977-ൽ പൂർത്തീകരിച്ച കുരിശുപള്ളിയുടെ 144000-ത്തോളം വരുന്ന കരിങ്കല്ലുകൾ കഴുകി വൃത്തിയാക്കി. കേടുപാടുകൾ പരിഹരിച്ചു. പെയിൻ്റിങ്ങും, വയ റിംങ്ങും നടത്തി. ക്രിസ്‌തീയ പ്രതീകങ്ങളും, ചിത്രങ്ങളും ഉൾക്കൊള്ളുന്ന സ്റ്റേയിൻഡ് ഗ്ലാസ് സ്ഥാപിക്കുകയും രാത്രികാഴ്‌ചയ്ക്ക് കുരിശുപള്ളി മനോഹരമാക്കുകയും ചെയ്തു.


ഇന്ന് വൈകിട്ട് ആഘോഷമായ ജപമാലയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് വണക്കമാസ പ്രാർത്ഥനയും ലദീഞ്ഞും നടന്നു. ഭക്തരുടെ മനസ്സുകളിൽ പ്രതീക്ഷയുടെ വിശ്വാസം നിറയ്ക്കുന്ന വിമലഹൃദയ പ്രതിഷ്ഠയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. തുടർന്ന് നടന്ന ചടങ്ങിൽ ജോസഫ് കല്ലറങ്ങാട്ട് കുരിശുപള്ളിയുടെ ആശീർവാദ കർമ്മം നിർവഹിച്ചു. 

പണിയപ്പെട്ടതെല്ലാം നവീകരിക്കപ്പെടണമെന്നും എന്നാൽ തനിമ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നും മാർ കല്ലറങ്ങാട്ട് സന്ദേശത്തിൽ പറഞ്ഞു. കുരിശുപള്ളി പാല ടൗണിന്റെ സമ്പത്താണ്. പാലായുടെ ഹൃദയത്തിലാണ് കുരിശുപള്ളി സ്ഥിതി ചെയ്യുന്നതെന്നും പാലായുടെ വിശ്വാസ മൂർച്ചയുടെ ഓർമ്മപ്പെടുത്താലാണ് കപ്പേളയെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. ആശിർവാദത്തിന് ശേഷം പുറത്തുനമസ്കാരവും നേർച്ച വിതരണവും നടന്നു. ചടങ്ങുകൾക്ക് കത്തുകൾ വികാരി റവ. ഡോ. ജോസ് കാക്കല്ലിൽ, ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, ളാലം  പുത്തൻപള്ളി വികാരി ഫാ. ജോർജ് മൂലിച്ചാലിൽ, കൈക്കാരന്മാരായ ജോണി പന്തപ്ലാക്കൽ, തോമസ് മേനാംപറമ്പിൽ, ജോയ് പുളിക്കൽ എന്നിവർ നേതൃത്വം നൽകി -




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments