എല്ലാ പ്രണയങ്ങളും '96' ലെ റാമിൻ്റെയും ജാനുവിൻ്റെയും പോലാകില്ലെല്ലോ?...... റീ യൂണിയന്‍ പ്രണയങ്ങള്‍ പോലീസിനു തലവേദനയാകുന്നു. വീണ്ടെടുക്കുന്ന പല പ്രണയങ്ങളും ചെന്നെത്തുന്നത് കുറ്റകൃത്യങ്ങളില്‍

  

റാമിന്റെയും ജാനകിയുടെയും പ്രണയത്തിന്റെ കഥ പറഞ്ഞ 96 സിനിമ ഇറങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. എന്നാല്‍, സിനിമ സൃഷ്ടിച്ച തരംഗം ഇന്നും തുടരുകയാണ്. റാം എന്ന കഥാപാത്രമായ് വിജയ് സേതുപതിയും ജാനകി എന്ന കഥാപാത്രമായി തൃഷയും വെള്ളിത്തരിയില്‍ തിളങ്ങിയപ്പോള്‍ റാമിനെയും ജാനകിയേയും ജനങ്ങള്‍ ഭാഷാ വ്യത്യാസങ്ങള്‍ ഇല്ലാതെ ഏറ്റടുത്തു. ഒപ്പം പല സ്‌കൂള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളും റീയൂണിയനുകളും സജീവമായി. എന്നാല്‍, റീ യൂണിയനുകളില്‍ വീണ്ടെടുക്കുന്ന നഷ്ടപ്രണയങ്ങള്‍ പോലീസിനു തലവേദന സൃഷ്ടിക്കുകയാണ്. കുടുംബങ്ങളെ മറന്ന് ഒന്നിക്കുന്ന ഇക്കൂട്ടര്‍ തങ്ങളുടെ പ്രണയത്തിന് വേണ്ട കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതാണ് പോലീസിനു തലവേദന സൃഷ്ടിക്കുന്നത്. 


തൃശ്ശൂര്‍ പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംകുമാര്‍(46) മറ്റൊരു കൊലക്കേസിലും പ്രതിയാണെന്ന് പോലീസ് കണ്ടെയിരുന്നു. 2019-ല്‍ കാമുകിയ്ക്കൊപ്പം ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായിരുന്നു ഇയാള്‍ 
 ആദ്യവിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷമായിരുന്നു ചേര്‍ത്തല സ്വദേശിനിയായ വിദ്യ കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹംകഴിച്ചത്.   തുടര്‍ന്ന് പ്രേംകുമാറിനൊപ്പം എറണാകുളം ഉദയംപേരൂരില്‍ താമസിച്ചുവരികയായിരുന്നു ഇരുവരും. 
 വിദ്യയ്ക്കൊപ്പം താമസിച്ചുവരുന്നതിനിടെയാണ് കോളജിലെ സഹപാഠികളായിരുന്ന പ്രേംകുമാറും സുനിത ബേബിയും വീണ്ടും കണ്ടുമുട്ടിയത്. 
 കോളജിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിലായിരുന്നു ഇവരുടെ സൗഹൃദം വീണ്ടും മൊട്ടിട്ടത്. തുടര്‍ന്ന് '96' സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രണ്ടുപേരും പ്രണയത്തിലായി. പ്രണയം ശക്തമായതോടെ ഒരുമിച്ചുജീവിക്കാനും അതിനായി വിദ്യയെ എങ്ങനെയെങ്കിലും ജീവിതത്തില്‍നിന്ന് ഒഴിവാക്കാനും ഇരുവരും തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഹൈദരബാദില്‍ അമ്പതുകാരനായ സ്വന്തം ഭര്‍ത്താവിനൊപ്പമുള്ള ജീവിതം മടുത്തതിനെ പിന്നാലെ പഴയെ കാമുകനുമായി റീ യൂണിയനിൽ വെച്ചു കണ്ട് വീണ്ടും ഇഷ്ടത്തിലായ യുവതി സ്വന്തം മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നു. മുന്‍ സഹപാഠിയെ വിവാഹം ചെയ്യാന്‍ മൂന്ന് മക്കള്‍ തടസമായതിന് പിന്നാലെയാണ് അരുംകൊല അരങേറിയത്. മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന 30കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 


 കണ്ണൂര്‍ കൈതപ്രത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവറുമായ കെ.കെ. രാധാകൃഷ്ണനെ(49) വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒടുവില്‍ ഭാര്യയും പിടിയിലായിരുന്നു. കൊലപാതകത്തിന് പ്രേരണ നല്‍കിയെന്ന കുറ്റംചുമത്തിയാണ് രാധാകൃഷ്ണന്റെ ഭാര്യയും ബിജെപി പ്രവര്‍ത്തകയുമായിരുന്ന മിനി നമ്പ്യാരെ(46) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. 
 മിനിയുടെ സഹപാഠി പെരുമ്പടവ് നെല്ലൂര്‍ വീട്ടില്‍ എന്‍.കെ. സന്തോഷാണ്  രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയത്. സ്‌കൂള്‍ റീയൂണിയനില്‍ വെച്ച് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 


 കഴിഞ്ഞ മാര്‍ച്ച് 20-ന് രാത്രി ഏഴുമണിയോടെ രാധാകൃഷ്ണന്‍ പുതുതായി പണിയുന്ന വീടിനോട് ചേര്‍ന്ന സ്ഥലത്തായിരുന്നു സംഭവം. വയറിന് വെടിയേറ്റ രാധാകൃഷ്ണന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. പ്രതിയായ സന്തോഷിനെ പോലീസ് അന്നുതന്നെ പിടികൂടുകയുംചെയ്തിരുന്നു. 
 പല സ്‌റ്റേഷനുകളിലും മക്കളെയും പങ്കാളിയെയും ഉപേക്ഷിച്ചു സ്‌കൂള്‍ റീ യൂണിയനു കണ്ടുമുട്ടിയ പഴയ കാമുകനും കാമുകിയും ഒളിച്ചോടി എന്ന കേസുകള്‍ ഉണ്ട്. 
 പ്ലസ് ടുവിന് പഠിക്കുന്ന മക്കളെ മുതല്‍ പിഞ്ചു കുട്ടികളെ ഉപക്ഷേിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങൾ, വിരസത,  തുടങ്ങിയവയാണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments