ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ പ്രതിഷ്ഠാദര്‍ശന ദീപാരാധന തൊഴുന്നത് ഒരാണ്ടിന്റെ പുണ്യമാണെന്ന് ഭക്തജനങ്ങളുടെ വിശ്വാസം. അതുകൊണ്ടുതന്നെ ഈ സുകൃത നിമിഷത്തിന് ഭാഗഭാക്കാകുവാന്‍ നൂറുകണക്കിന് ഭക്തരാണ് ഓരോ വര്‍ഷവും ജൂണ്‍ 6-ാം തീയതി പുലര്‍ച്ചെ 3 ന് ഇടപ്പാടി ക്ഷേത്രത്തിലെത്തുന്നത്.
നാളേയ്ക്ക് 98 വര്‍ഷം മുമ്പാണ് ശ്രീനാരായണ ഗുരുദേവന്‍ വേലിലേക്ക് ശ്രീആനന്ദഷണ്മുഖ ഭഗവാനെ ആവാഹിച്ച് ഇടപ്പാടിയുടെ പുണ്യമണ്ണില്‍ കുടിയിരുത്തിയത്. അന്ന് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഗുരുദേവന്റെ പ്രതിഷ്ഠ കാണുവാനുള്ള ഭാഗ്യം ലഭിച്ചുള്ളൂ. മുഴുവന്‍ ഭക്തരും ഒരു മായിക ലോകത്തിലെന്നപോലെ നിശ്ചേഷ്ഠരായി നിന്ന സരസ്വതിയാമത്തിലാണ് ഗുരുദേവന്‍ ആനന്ദഷണ്മുഖ ഭഗവാനെ പ്രതിഷ്ഠിച്ചത്.
പ്രതിഷ്ഠ കഴിഞ്ഞ് ഗുരുദേവന്‍ മണിയടിച്ചപ്പോഴാണ് മായികലോകത്തെന്നവണ്ണം നിന്ന ഭക്തര്‍ ഉണര്‍ന്നത്. ആനന്ദഷണ്മുഖന്‍ ഇനി എന്നും ഇവിടെയുണ്ടാകുമെന്ന് ഗുരുദേവന്‍ അരുളി ചെയ്തു. പ്രതിഷ്ഠ കഴിഞ്ഞുള്ള മണിയടി നാദം കേട്ടതോടെ ഭക്തരെല്ലാം നിറകണ്ണുകളും കൂപ്പുകൈകളുമായി മതിവരുവോളം ആനന്ദഷണ്മുഖ ഭഗവാനെ തൊഴുതുനിന്നു.
മീനച്ചില്‍ താലൂക്കില്‍ ആദ്യം കെഴുവംകുളത്ത് സന്നിധാനം ചെയ്ത ഗുരുദേവന്‍ അവിടെ നിന്നാണ് ഇടപ്പാടിയിലേക്കെത്തിയത്. ഇടപ്പാടിയിലെ പ്രതിഷ്ഠയുടെ പവിത്ര നിമിഷം നിലനില്‍ക്കെത്തന്നെ ഗുരുദേവന്‍ പൂഞ്ഞാറിലേക്ക് ക്ഷേത്ര പ്രതിഷ്ഠയ്ക്കായി പോയി.
മീനച്ചില്‍ താലൂക്കില്‍ ആദ്യം കെഴുവംകുളത്ത് സന്നിധാനം ചെയ്ത ഗുരുദേവന്‍ അവിടെ നിന്നാണ് ഇടപ്പാടിയിലേക്കെത്തിയത്. ഇടപ്പാടിയിലെ പ്രതിഷ്ഠയുടെ പവിത്ര നിമിഷം നിലനില്‍ക്കെത്തന്നെ ഗുരുദേവന്‍ പൂഞ്ഞാറിലേക്ക് ക്ഷേത്ര പ്രതിഷ്ഠയ്ക്കായി പോയി.
ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ അതേ മുഹൂര്‍ത്തത്തില്‍ നാളെ പുലര്‍ച്ചെ 3 ന് നടക്കുന്ന പ്രതിഷ്ഠാ ദര്‍ശന ദീപാരാധനയ്ക്ക് ക്ഷേത്രം തന്ത്രി ജ്ഞാനതീര്‍ത്ഥ സ്വാമികള്‍, മേല്‍ശാന്തി സനീഷ് വൈക്കം എന്നിവര്‍ നേതൃത്വം നല്‍കും. പ്രതിഷ്ഠാ വാര്‍ഷികോത്സവ ഭാഗമായി ആയിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ പന്തലും എല്‍.ഇ.ഡി.വാളും തയ്യാറാക്കിയിട്ടുണ്ട്.
പ്രതിഷ്ഠാ വേളയില്‍ സമൂഹനാമ ജപത്തില്‍ പങ്കെടുക്കുന്നത് ഐശ്വര്യകരമായതിനാല്‍ എത്തിച്ചേരുന്ന മുഴുവന്‍ ഭക്തര്‍ക്കും ഇതിനുവേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ഭാരവാഹികളായ എം.എന്‍. ഷാജി മുകളേല്‍, സുരേഷ് ഇട്ടിക്കുന്നേല്‍, സതീഷ് മണി വടക്കേത്തോട്ടത്തില്‍, പി.എന്‍. വിശ്വംഭരന്‍, എന്‍.കെ. ലവന്‍, പി.എസ്. ശാറംങ്ഗധരന്‍ എന്നിവര്‍ പറഞ്ഞു.
ഇതിനുശേഷം അഷ്ടദ്രവ്യ മഹാഗണപതിഹോമം, ശിവപൂജ, കലശം, കലശാഭിഷേകം, ഗുരുദേവ കലശാഭിഷേകം, മഹാഗുരുപൂജ, വിശേഷാല്‍ പ്രതിഷ്ഠാദിന പൂജ. തന്ത്രി ജ്ഞാനതീര്‍ത്ഥ സ്വാമികള്‍ പ്രതിഷ്ഠാദിന സന്ദേശം നല്‍കും. 10ന് കണ്ണൂര്‍ വി.കെ. സുരേഷ് ബാബുവിന്റെ പ്രഭാഷണം. 1 ന് ഭഗവാന്റെ പിറന്നാള്‍ സദ്യ.
വിഭവ സമൃദ്ധമായ പിറന്നാള്‍ സദ്യയില്‍ പങ്കെടുക്കാന്‍ നാനാജാതി മതസ്ഥരായ നിരവധി പേരെ ക്ഷണിച്ചിട്ടുണ്ടെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. വൈകിട്ട് 5.30 ന് നടതുറക്കല്‍, 6.30 ന് വിശേഷാല്‍ ദീപാരാധനയും ദീപക്കാഴ്ചയും 7 ന് അത്താഴ പൂജ എന്നിവയാണ് പരിപാടികള്‍.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments