വാഴൂർ പുളിക്കൽ കവലയിൽ സാമൂഹിക വിരുദ്ധ സംഘം പച്ചക്കറിക്കട അടിച്ചു തകർത്തു.
പച്ചക്കറികൾ നശിപ്പിക്കുകയും ഫ്രിഡ്ജ് ഉൾപ്പടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. വാഴൂർ ചങ്ങനാശേരി റോഡിൽ പുളിക്കൽ കവലയിൽ റഷീദ് നടത്തുന്ന എ.ജെ സ്റ്റോഴ്സ് എന്ന പച്ചക്കറിക്കടയാണ് സാമൂഹിക വിരുദ്ധ സംഘം അടിച്ച് തകർത്തത്.
ഇന്നലെ രാത്രി കട അടച്ച ശേഷമാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് കട തല്ലി തകർത്തത് കണ്ടത്. തുടർന്ന് ഇവർ വിവരം പള്ളിക്കത്തോട് പോലീസിൽ വിവരം അറിയിച്ചു. എന്നാൽ പോലീസ് സ്ഥലത്ത് എത്തിയിട്ടില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.
ലക്ഷങ്ങളുടെ നഷ്ടമാണ് കടയ്ക്ക് സംഭവിച്ചിരിക്കുന്നത്. കുടുംബം കഴിയാൻ കടംവാങ്ങി കച്ചവടം നടത്തുന്ന സാധാരണക്കാർക്ക് ഇവിടെ സ്വൈര്യമായി ജീവിക്കുവാൻ വയ്യെങ്കിൽ പോലീസും അധികാരികളും നമുക്ക് എന്തിനാണ് ?,
ഇത് ചെയ്തവരെ എത്രയും വേഗം നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളും ഇടപെടണമെന്നാണ് നാട്ടുകാർ ആവ്യപ്പെടുന്നത്.
വാഴൂർ പുളിക്കൽ കവലയിൽ സാമൂഹിക വിരുദ്ധ അക്രമം പതിവാകുന്നതായി നാട്ടുകാരുടെ പരാതി ഉണ്ട്. രാത്രി കാലങ്ങളിൽ പോലീസ് പട്രോളിങ്ങ് കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
0 Comments