കരൂരില്‍ റോഡിലും തോട്ടിലും ആശുപത്രി മാലിന്യം... തോന്നുംപോലെ തള്ളി, ഇത് തോന്ന്യാസം.



സുനില്‍ പാലാ

ഇതെന്തൊരു കഷ്ടം...? ആശുപത്രി മാലിന്യങ്ങള്‍ റോഡരുകില്‍, ആരുണ്ട് ചോദിക്കാനം പറയാനും


ആശുപത്രി മാലിന്യങ്ങള്‍ റോഡരുകില്‍ തള്ളി കടന്നു കളയുന്ന സംഘം കരൂരിലെ ജനങ്ങളെ  ആശങ്കയിലാക്കുന്നു. പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ക്രൂരപ്രവര്‍ത്തികള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. ഒന്നും രണ്ടുമല്ല മൂന്നാം തവണയാണ് കരൂരിലെ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് നെടുമ്പാറ-കരൂര്‍ പള്ളി റോഡരുകില്‍ ആശുപത്രി മാലിന്യങ്ങള്‍ തള്ളിയത്. 
 



രാത്രി കാലങ്ങളില്‍ വാഹനങ്ങളിലെത്തിച്ച് മാലിന്യങ്ങള്‍ തള്ളി കടന്നുകളയുകയാണ് എന്നു കരുതുന്നു. ആശുപത്രികളിലും ലാബുകളിലും ക്ലിനിക്കുകളിലും ഉപയോഗിക്കുന്ന സിറിഞ്ച്, കോട്ടണ്‍ വേസ്റ്റ്, സൂചികള്‍ തുടങ്ങിയവയ ഉള്‍പ്പെടെയുള്ളവയാണ് ഇന്നലെ കാണപ്പെട്ടത്. ഈ റോഡിനു സമീപമുള്ള ചെറുതോട്ടിലേക്കും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെട്ടു. ഇവിടെ നിന്നുള്ള വെള്ളം ളാലം തോട്ടിലാണ് ഒഴുകിയെത്തുന്നത്. 
 
 
നൂറുകണക്കിന് ആളുകളുടെ ആശ്രയമായ കരൂര്‍ കുടിവെള്ള പദ്ധതിയുടെ കിണര്‍ സ്ഥിതി ചെയ്യുന്നത് ഇവിടെ നിന്നും അരകിലോമീറ്റര്‍ മാത്രം അകലത്തിലാണ്. രോഗാണുക്കള്‍ വെള്ളത്തിലൂടെ ജലസ്രോതസിലെത്തുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. 


ഇത് ദന്താശുപത്രിയിലെ മാലിന്യം, പൊലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
 
ഏതോ ദന്താശുപത്രിയിലെ മാലിന്യമാണ് തള്ളിയതെന്ന് പരിശോധനയില്‍ വ്യക്തമായതായി കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഇന്ന് പാലാ പൊലീസില്‍ പരാതി നല്‍കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഇതേ സമയം ജലസ്രോതസ്സിന് സമീപം മാലിന്യങ്ങള്‍ തള്ളിയവരെ ഉടന്‍ കണ്ടെത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments