അമോണിയം പ്ലാന്റ് പടിഞ്ഞാറ്റുമല സന്ദർശിച്ച് പഞ്ചായത്ത് ഉപസമിതി .
ആളുറുമ്പ് പടിഞ്ഞാറ്റുമലയിൽ പ്രവർത്തനമാരംഭിക്കുവാൻ ഒരുങ്ങുന്ന അമോണിയം പ്ലാന്റിനെതിരെ ജനരോഷംവ്യാപകമായ സാഹചര്യത്തിൽ സ്ഥലം പഞ്ചായത്ത് ഉപസമിതി സന്ദർശിച്ചു. പടിഞ്ഞാറ്റിൻ മലയിലെ ഒന്നര ഏക്കറോളം സ്ഥലം വാങ്ങിയ ശേഷം . -അണുബോംനേക്കാൾ പ്രഹരശേഷിയുള്ള അമോണിയം ഫാക്ടറി നിർമ്മിക്കുവാനുളള തീരുമാനമാണ് നിലവിലുളളത്. ഈ അമോണിയം പ്ലാന്റ് നിലവിൽ വന്നാൽ കർഷകർ കൂടുതലായി അധിവസിക്കുന്ന സ്ഥലമാണ് .. അമോണിയം പ്ലാന്റ് നിലവിൽ വന്നാൽ ഇവിടുത്തെ പ്രകൃതിയുടെ സന്തുലിതാവസ്ഥ ഉൾപ്പടെ താളം തെറ്റും.
ദിനം പ്രതി 40000 ലിറ്ററോളം ജലം ആവശ്യമായി വരുന്ന അമോണിയ പ്ലാന്റ് നിലവിൽ വന്നാൽ 35O ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഇവിടുത്തെ ജലലഭ്യത
.ഇല്ലാതെയാവും. കൂടാതെ ഇവിടെ തുടങ്ങാൻ ലക്ഷ്യമിടുന്ന
പ്ലൈവുഡ് ഫാക്ടറിയും ഇവിടെയാണ് ലക്ഷ്യം വയ്ക്കുന്നത്. അണുബോംബിന് സമാനപ്രഹര ശേഷിയുള്ളഅമോണിയം ഫാക്ടറി നിലവിൽ വന്നാൽ കിലോമീറ്ററുകളോളം അപകട സാധ്യത ഉണ്ട്.
350 തിൽ ഏറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ഭൂമിയുടെ ആ വാസ വ്യവസ്ഥ തന്നെ ഭീക്ഷണിയിൽ ആയിരിക്കുകയാണ്. കൂടാതെ യാത്ര സൗകര്യങ്ങൾ കുറവായ ഇവിടേക്ക് വാഹനങ്ങൾ എത്തുക ദുഷ്ക്കരമാണ്.
അപകട സാധ്യത ഉണ്ടായാൽ തന്നെ ഫയർ ഫോഴ്സിന്റേതുൽപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ എത്തുക അപ്രാപ്യമാണ്.പ്രാരംഭ പ്രവർത്തനങ്ങൾ തുടക്കമായ അമോണിയം പ്ലാന്റിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ. സ്ഥലം സന്ദർശിച്ച എലിക്കുളം പഞ്ചായത്ത് ഉപ സമിതി സ്ഥിതി ഗതികൾ വിലയിരുത്തി.എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയർമാൻ എസ്. ഷാജി പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്, സിൽവി വിൽസൺ,ആശ മോൾ റോയ്, വിൽസൺ പതിപ്പള്ളിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
0 Comments