തെങ്ങണ ജംഗ്ഷനിലെ റിലയൻസ് ട്രൻസ്വ സ്ത്ര വ്യാപാര ശാലയിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടയിൽ ബോർഡ് ഇലക്ട്രിക് ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റ യുവാക്കൾക്ക് രക്ഷകനായത് പാമ്പാടി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ അഭിലാഷ് . സ്വകാര്യ പരസ്യ സ്ഥാപനത്തിലെ ജീവനക്കാരായ തിരുവനന്തപുരം സ്വദേശികളായ ജിത്തു , രാജേഷ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30നാണ് സംഭവം. ബോർഡ് സ്ഥാപിക്കുന്നതിന് വേണ്ടി കരാർ ഏറ്റെടുത്ത ഏജൻസിയുടെ ജീവനക്കാർ തെങ്ങണായിൽ എത്തുകയും അവിടെയുണ്ടായിരുന്ന ബോർഡിലെ ഫ്ലക്സ് അഴിച്ച് പുതിയത് ഒട്ടിക്കുന്നതിന് സമീപത്ത് ഉണ്ടായിരുന്ന ഇലക്ട്രിസിറ്റി ബോർഡിന്റെ ട്രാൻസ്ഫോമറിൻ്റെ സംരക്ഷണ വേലിയിൽ കയറി നിൽക്കുകയായിരുന്നു.
ഈ സമയം ബോർഡ് ഉറപ്പിച്ച് നിർത്തിയിരുന്ന ഇരുമ്പ് കമ്പി 11 കെ വി ലൈനിന്റെ കണക്ഷൻ പോയിന്റിൽ സ്പർശിച്ചതോടെ ഫ്ലക്സ് ഒട്ടിക്കുകയായിരുന്ന തൊഴിലാളികൾ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. ഒരാൾ സംരക്ഷണവേലിക്കുള്ളിലും മറ്റൊരാൾ പുറത്തേക്കുമാണ് വീണത്ഷോ ക്കേറ്റതിന്റെ ആഘാതത്തിൽ ഒരാൾ അബോധാവസ്ഥയിലുമായി.
ഈ സമയം സമീപത്തുണ്ടായിരുന്ന പാമ്പാടി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ അഭിലാഷ് ഓടിയെത്തുകയും C P R(കാർഡിയോ പൾമോണറി റെസസിറ്റേഷൻ.) ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സ നൽകി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയെ ഈ സമയം ഇതുവഴി വന്ന പാമ്പാടി ഫയർഫോഴ്സ് വാഹനത്തിലെ ഉദ്യോഗസ്ഥർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പ്രാധമിക ചിത്സ നൽകി കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു. അപകടത്തിൽ പരിക്കേറ്റ രാജേഷിന് സാരമായ പൊള്ളൽ ഏറ്റിട്ടുണ്ട്.
0 Comments