ഓസ്ട്രേലിയൻ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിൻ്റെ രണ്ട് പിഞ്ചുമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധാരാസിംഗ് ഉടൻ ജയിൽമോചിതനായേക്കും. പ്രതിയുടെ ജയിലിലെ നല്ല പെരുമാറ്റം മുൻനിർത്തി ഒഡീഷ ശിക്ഷാ അവലോകന ബോർഡ് നൽകിയ ജയിൽമോചന ശുപാർശയാണ് പുതിയ ചർച്ചകൾക്കു വഴിതുറന്നിരിക്കുന്നത്. നിലവിൽ ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരേയൊരു പ്രതി ധാരാ സിംഗ് മാത്രമാണ്.
1999 ജനുവരി 23-ാം തീയതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമോത്തിയേയും അഗ്നിക്കിരയാക്കിയത്. ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ തിരിഞ്ഞത്.
തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്.
മൂന്നു കൊലപാതകങ്ങളിലെ പ്രധാന പ്രതിയായ ധാരാ സിംഗിനെ 2003ൽ സിബിഐ കോടതി വധശിക്ഷയ്ക്കു വിധിച്ചു.
മൂന്നു കൊലപാതകങ്ങളിലെ പ്രധാന പ്രതിയായ ധാരാ സിംഗിനെ 2003ൽ സിബിഐ കോടതി വധശിക്ഷയ്ക്കു വിധിച്ചു.
2005ൽ ഒഡീഷ ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 2011ൽ സുപ്രീംകോടതി അതു ശരിവയ്ക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിൽ നിന്നുള്ളയാളാണ് ഒഡീഷയിലെത്തി നിഷ്ഠൂര കൊലപാതകത്തിനു നേതൃത്വം നൽകിയ ധാരാ സിംഗ്. കേസില്‍ മറ്റ് 11 കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടിരിന്നു.
70 12 23 03 34

.jpg)


0 Comments