മുണ്ടാങ്കൽ - ഇളംതോട്ടം പള്ളി റോഡിന് 15 ലക്ഷം രൂപ അനുവദിച്ചതായി മാണി സി. കാപ്പൻ എം എൽ എ പത്രക്കുറിപ്പിൽ അറിയിച്ചു.
പാലാ മുനിസിപ്പാലിറ്റിയിലെ ആറാം വാർഡിലെ മുണ്ടാങ്കൽ - ഇളംതോട്ടം പള്ളി റോഡിന് എം.എൽ.എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായി മാണി സി. കാപ്പൻ എം .എൽ.എ. പത്രക്കുറിപ്പിൽ അറിയിച്ചു .
കാലവർഷം ആരംഭിക്കുന്നതിനാൽ ടാറിംഗ് പണികൾ വൈകുന്നതു കൊണ്ട് തൽക്കാലം അറ്റകുറ്റപ്പണികൾ ചെയ്യാൻ കോൺട്രാക്ടർക്ക് നിർദ്ദേശം നൽകിയതായി എം.എൽ.എ അറിയിച്ചു.
കേരളാ കോൺഗ്രസ് (എം) പ്രതിനിധിയായ നഗരസഭാ ആറാം വാർഡ് മെമ്പർ ബൈജു കൊല്ലംപറമ്പിലിന്റെ അഭ്യർത്ഥന പ്രകാരം ഞൊണ്ടി മാക്കൽ - പുലിമലക്കുന്ന് റോഡിന് 63 ലക്ഷം രൂപ അനുവദിച്ച് ടാറിംഗ് പൂർത്തീകരിച്ചതിനാൽ ചൂണ്ടച്ചേരി എഞ്ചനീയറിംഗ് കോളേജ്, സാൻജോസ് സ്കൂൾ എന്നിവിടങ്ങളിലെക്ക് യാത്ര സുഗമമാവുകയും ദൂരം കുറയുകയും ചെയ്തതായി എം. എൽ. എ ചൂണ്ടിക്കാട്ടി.
ഭരണങ്ങാനം പഞ്ചായത്തിലെ ഭാഗം അവിടുത്തെ പഞ്ചായത്തു മെമ്പറായ വിനോദ് വേരനാനിയുടെ ആവശ്യപ്രകാരം 75 ലക്ഷം രൂപ അനുവദിച്ച് പണി പൂർത്തീകരിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിയിൽ കേരളാ കോൺഗ്രസ് (എം) കൗൺസിലറുടെ നാലാം വാർഡിൽ 42 ലക്ഷം രൂപ അനുവദിച്ച് ഈ റോഡിന്റെ ബാക്കി ഭാഗവും ടാറിംഗ് പൂർത്തീകരിച്ചിട്ടുള്ളതാണ്. ഞൊണ്ടി മാക്കൽ - പുലിമലക്കുന്ന് റോഡിന്റെ മുനിസിപ്പൽ ഭാഗം പൂർത്തികരിച്ചാൽ ഇളംതോട്ടം റോഡിന് ആവശ്യമായ പണം അനുവദിച്ച് മാർച്ച് 31 നകം പണി പൂർത്തീകരിക്കുമെന്ന് കൗൺസിലർ വാക്കാൽ ഉറപ്പു നൽകിയിരുന്നു. എന്നാൽ മുനിസിപ്പാലിറ്റിയിൽ പണമില്ല എന്നറിയിച്ചപ്പോഴാണ് എം.എൽ.എ ഫണ്ട് അനുവദിച്ചതെന്നും മാണി സി. കാപ്പൻ പറഞ്ഞു. വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കാറില്ലെന്നും ജനങ്ങളുടെ ആവശ്യങ്ങൾ ആരറിയിച്ചാലും പരിഗണിക്കുന്നതാണ് തന്റെ നയമെന്നും എം.എൽ.എ പറഞ്ഞു.
0 Comments