പാലാ ടൗൺ കുരിശുപള്ളിയുടെ പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തിയായതായി വികാരിയച്ചന്മാർ..... വെഞ്ചിരിപ്പ് 31 ന് ......
കുലീനതയുടെയും ആത്മിയ സംസ്‌കാരത്തിൻ്റെയും മരിയ ഭക്തിയുടെയും അഭിമാനമായി 121 വർഷത്തെ ചരിത്രവുമായി കുരിശുപള്ളിയും, ജൂബിലി തിരുന്നാളും പാലാക്കാരുടെ മനസ്സിൽ മായാത്ത മുദ്രയായി പ്രതിഷ്ഠിക്കപെട്ടിരിക്ക്കുകയാണ്.
1955-ൽ പണി ആരംഭിച്ച് പല ഘട്ടങ്ങളിലായി 22 വർഷം കൊണ്ട് 1977-ൽ ഇന്നു കാണുന്ന രീതിയിൽ പൂർത്തീകരിച്ച പാലാ ടൗൺ അമലോത്ഭവമാതാ ജൂബിലി കുരിശുപള്ളി 50 വർഷത്തോടടുക്കുന്നു. ഈ മഹാസൗധത്തിനു് പായലും മറ്റു കാരണങ്ങളാലും മൂലം നഷ്ടപെട്ടുകൊണ്ടിരുന്ന തനിമയും മനോഹാരിതയും, സംഭവിച്ചിരിക്കുന്ന ചോർച്ചയും മറ്റു കേടുപാടുകളും ഏറെ വർഷങ്ങളായി മനസിലാക്കികൊണ്ടിരിക്കുന്ന കാര്യമായിരുന്നു. ഇതിന്റെ പ്രൗഢിക്ക് ഇണങ്ങാത്തതും ഭംഗം വരുത്തുന്നതുമായ അവസ്ഥയെ കുറിച്ച് പുറത്തുനിന്നുള്ളവർ പോലും നേരിട്ടും സോഷ്യൽ മീഡിയായിൽ കൂടിയും പങ്കുവച്ചിട്ടുണ്ട്. കുരിശുപള്ളി പ്രതിനിധിയോഗം ഇതിന്റെ നവീകരണത്തെക്കുറിച്ച് ചിന്തിക്കുകയും പല വിധത്തിലും പലരിൽ നിന്നും അഭിപ്രായങ്ങൾ തേടുകയും പലരും നിർദേശങ്ങൾ മുൻപോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ചില ആശങ്കകളും ധാരണകളും മൂലവും വലിയ മുൻകരുതലോടുകൂടി ചെയ്യേണ്ട ഒരു പുനരുദ്ധാരണ ജോലി ആയതിനാലും പ്രയോഗികതലത്തിൽ ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല.
വീഡിയോ ഇവിടെ കാണാം ....👇👇👇
ഈ സാഹചര്യത്തിൽ, കുരിശുപള്ളിയുടെ നിലവിലുള്ള അവസ്ഥക്കുള്ള കാരണവും അതിനുള്ള പരിഹാരവും ശാസ്ത്രിയമായും സാങ്കേതികമായും പഠനം നടത്തുവാൻ നമ്മുടെ ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപെട്ടു. അവർ ഈ വിഷയത്തിൽ താല്പര്യം കാണിക്കുകയും പഠിച്ചു റിപ്പോർട്ട് നല്കാൻ സമ്മതം അറിയിക്കുകയും ചെയ്തു. അതുപ്രകാരം The Technical Consultancy Wing of SJCET Team പല പ്രാവശ്യം, കുരിശുപള്ളിയിൽ നേരിട്ട് വരുകയും ഗൗരവതരമായ അറ്റകുറ്റപണികളുടെ ആവശ്യകത മനസിലാക്കുകയും ചെയ്തു. കുരിശുപള്ളിയുടെ നിർമാണത്തിൽ പ്രധാന പങ്കുവഹിച്ച റിട്ടേർഡ് എഞ്ചിനീയർ യേശുദാസ് സാറുമായും പ്രതിനിധിയോഗവും SJCET Consultancy ടീമും ചർച്ച ചെയ്തു. ആശങ്കകൾക്ക് വ്യക്തതയും പരിഹാരവും ഉറപ്പും ലഭിക്കുകയും ചെയ്തു. പ്രധാനപ്പെട്ട പുനരുദ്ധാരണ പണികൾ ആവശ്യമായിരിക്കുന്നത് :- കുരിശുപള്ളിയുടെ പായൽ കഴുകി കല്ലിന്റെ ഭംഗി തിരിച്ചുകൊണ്ടുവരിക, ചോർച്ച ഭാഗങ്ങൾ പരിഹരിക്കുക, ജനലുകൾക്കും അതോട് ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് സംഭവിച്ച കേടുപാടുകൾ നീക്കുക, ഇടിമിന്നൽ രക്ഷാചാലകം സുശക്തമാക്കുക, ഇലക്ട്രിക്കൽ സംവിധാനങ്ങളുടെ നവീകരണം, കുരിശുപള്ളിയോട് ചേർന്നുള്ള നിത്യാരാധന ചാപ്പലിലും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുക എന്നിവയാണ്.
കൂടാതെ, കുരിശുപള്ളി കൂടുതൽ ആകർഷകമാക്കുവാനും, മനോഹരമാക്കുവാനും ചില സാധ്യതകൾ നിര്‌ദേശിക്കപ്പെടുകയും ചെയ്തു. നല്ല നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് ക്രിസ്തീയ കലാരൂപങ്ങൾ ആവിഷ്കരിക്കുന്ന മനോഹരമായ സ്റ്റൈയിൻഡ് ഗ്ലാസ് (Stained Glass) സ്ഥാപിക്കുവാനും, രാത്രി കാഴ്ചയ്ക്ക് കുരിശുപള്ളി ആകർഷകമാക്കാൻ പ്രൊജക്ഷൻ ലൈറ്റുകൾ ക്രമീകരിക്കുവാനും തീരുമാനമെടുത്തു.
കുരിശുപള്ളിയുടെ പുനരുദ്ധാരണമായി ബന്ധപെട്ട് അനുകൂലമായ ഒരു സാഹചര്യം ഉണ്ടായ പശ്ചാത്തലത്തിലും ആശങ്കകൾ മാറുകയും പണികളുമായ് മുമ്പോട്ടുപോകാനുള്ള പ്രോത്സാഹനവും ലഭിച്ചതിന്റെ വെളിച്ചത്തിൽ 2024 ഫെബ്രുവരി മാസം 29-ന് കൂടിയ കുരിശുപള്ളി പ്രതിനിധിയോഗം പുനരുദ്ധാരണ പണികൾ എത്രയും വേഗം ആരംഭിക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനും തീരുമാനിക്കുകയും അത് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് അംഗീകരിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. കുരിശുപള്ളി പ്രതിനിധി യോഗം ഈ പണികൾക്ക് പൊതു നേതൃത്വം നൽകുന്നതോടൊപ്പം വിശേഷാൽ, ഒരു 'കുരിശുപള്ളി പുനരുദ്ധാരണ കമ്മിറ്റി'യും രൂപീകരിച്ചിരുന്നു.
ജുബിലി കുരിശുപള്ളി നിർമാണാരംഭത്തിൻ്റെ എഴുപതാം വർഷത്തിലാണ് ഈ സൗധം കാലോചിതമായി ആകർഷകമാക്കി നവീകരിച് ആശീർവദിക്കുന്നത്. ഇത്തരം നവീകരണ ജോലികൾക്ക് 65 ലക്ഷം തുക. തുക - ചിലവായി.വളരെ ശ്രമകരവും അപകടസാധ്യതയുള്ളതുമായ ഈ നവീകരണ പ്രവർത്തനങ്ങൾ ഏറ്റവും വിജയകരമായി പൂർത്തികരിക്കാൻ സാധിച്ചു. ദൈവത്തിന്റെ ശക്തമായ സംരക്ഷണവും, സമര്ത്ഥമായ അനുഗ്രഹവും അമലോത്ഭവമാതാവിന്റെ നിരന്തരമായ മാധ്യസ്ഥവും സഹായവും അനുഭവിച്ച അവസരമായിരുന്നു. പൊതു ആത്മീയകേന്ദ്രമായ ടൗൺ കുരിശുപള്ളിയോട് പാലക്കാർക്കുള്ള നല്ല ബന്ധത്തിനും നിങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സഹകരണത്തിനും ഏറെ സന്തോഷവുമുണ്ടെന്ന്
ഫാ ജോസ് കാക്കല്ലിൽ(വികാരി, കത്തീദ്രൽ & പ്രസിഡൻ്റ്, പാലാ ജൂബിലി കുരിശുപള്ളി)ഫാ. ജോസഫ് തടത്തിൽ(വികാരി, ളാലം പഴയ പള്ളി & വൈസ് പ്രസിഡണ്ട്, പാലാ ജൂബിലി കുരിശുപള്ളി)
ഫാ. ജോർജ് മൂലേച്ചാലിൽ(വികാരി, ളാലം പുത്തൻപള്ളി & വൈസ് പ്രസിഡണ്ട്, പാലാ ജൂബിലി കുരിശുപള്ളി), കൈക്കാരന്മാരായ ജോണി പന്തപ്ലാക്കൽ , തോമസ് മേനാംപറമ്പിൽ , ജോയി പുളിക്കൽ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
0 Comments