പാലായിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേർന്നു...... നിരവധി നിർദ്ദേശങ്ങൾ ഉയർന്നു ..... ഓടകൾ ഉടൻ വൃത്തിയായും.... വഴിവക്കിലെ അപകടരമായ വൃക്ഷ ശിഖരങ്ങൾ മുറിയ്ക്കും



പാലായിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേർന്നു...... നിരവധി നിർദ്ദേശങ്ങൾ ഉയർന്നു ..... ഓടകൾ ഉടൻ വൃത്തിയായും.... വഴിവക്കിലെ അപകടരമായ വൃക്ഷ ശിഖരങ്ങൾ മുറിയ്ക്കും

 സ്വന്തം ലേഖകൻ

പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച പ്രതിമാസ അവലോകന യോഗം മാണി സി കാപ്പൻ എംഎൽഎ യുടെ അധ്യക്ഷതയിൽ ഇന്ന്  അരുണാപുരം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ചേർന്നു.

 പൊതുമരാമത്ത് വകുപ്പ് റോഡുകൾ,  പാലങ്ങൾ,  കെട്ടിട വിഭാഗം,  കെ എസ് ടി പി, റോഡ് മെയിന്റനൻസ്, ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.  പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ശ്രദ്ധിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദ്ദേശം നൽകുകയും ചെയ്തു. 

 മൺസൂൺ ആരംഭിക്കുകയും ജൂൺ രണ്ടാം തീയതി സ്കൂൾ തുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓടകൾ അടിയന്തരമായി വൃത്തിയാക്കുന്നതിനും റോഡിൽ നടത്തേണ്ട അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തിയാക്കുന്നതിനും എംഎൽഎ നിർദ്ദേശം നൽകി.  റോഡിന്റെ വശങ്ങളിൽ അപകടകരമായി നിൽക്കുന്ന വൃക്ഷശിഖരങ്ങൾ ഒടിഞ്ഞുവീണ് അപകടങ്ങൾ ഉണ്ടാവുകയും പതിവായി വൈദ്യുതി മുടക്കത്തിന് കാരണമാകുകയും ചെയ്യുന്നതിനാൽ അവ അടിയന്തിരമായി മുറിച്ചുമാറ്റുന്നതിന് നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർമാരോട് ആവശ്യപ്പെട്ടു. 


ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും റോഡുകൾ ഏറ്റെടുത്ത് നടത്തിവരുന്ന പ്രവർത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നതിനും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനും ജലജീവൻ മിഷൻ അധികൃതരോട് ആവശ്യപ്പെട്ടു.

 മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ എക്സിക്യൂട്ടീവ് എൻജിനീയർ  അനിത മാത്യു ഓരോ പ്രവർത്തികളുടെയും വിശദമായി അവലോകനം നടത്തി.  2020- 21 സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച 6 സ്കൂളുകളുടെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. 2025-26 സംസ്ഥാന ബഡ്ജറ്റിൽ കെഎസ്ആർടിസി ഡിപ്പോ നവീകരണം,  ജനറൽ ആശുപത്രി ബൈപ്പാസ് ലിങ്ക് റോഡ് നിർമ്മാണം എന്നിവയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. ചകണിയാം തടം ഭാഗത്ത്  ചെക്ക് ഡാം നിർമ്മാണം ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തീകരിച്ചു. 

 കടവുപുഴ പാലത്തിന് ജൂൺ രണ്ടിന് മുമ്പ് ഭരണാനുമതി നൽകാൻ ബഹു ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. 


 വിശദമായ എസ്റ്റിമേറ്റും അനുബന്ധ രേഖകളും ഗവൺമെന്റിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്.  പാലാ റിവർവ്യൂ റോഡ് വസ്തു ഭാഗികമായി മാത്രം എടുക്കാവൂ എന്ന് ഉടമ അപേക്ഷ നൽകിയിട്ടുണ്ട്.  ബൈപ്പാസ് റോഡിന്റെ അരുണാപുരം ഭാഗം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കേസ് 29- 5 -2025 ൽ ബഹു ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കുകയാണ്.

 ഇലവുങ്കൽ പാറ നരിമറ്റം ചൊവ്വൂർ റോഡ് 150 കോടി രൂപയ്ക്ക് പുതുക്കിപ്പണിയുന്നതിന് വിശദമായ എസ്റ്റിമേറ്റ് ചീഫ് എൻജിനീയറുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.  കുരിശിങ്കൽ പാലം സ്ഥലം ഏറ്റെടുക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മറ്റ് പ്രവർത്തികൾ വിവിധ ഘട്ടങ്ങളിൽ പുരോഗതിയിലാണ്.  എംഎൽഎ ഫണ്ടിൽ ഏറ്റെടുത്തതും പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നതുമായ കിഴപറയാർ  ആശുപത്രി നിർമാണം,  തലപ്പലം ആശുപത്രി നിർമാണം എന്നിവ പൂർത്തീകരിച്ചു. പൊന്നൊഴുകും തോടിനു കുറുകെ ചക്കുങ്കൽ പാലം അനുബന്ധ ജോലികൾ എന്ന പ്രവർത്തിക്ക് ഫണ്ട് ധനകാര്യ വകുപ്പിൽ നിന്ന് ലഭ്യമാക്കേണ്ടതുണ്ട്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments