വായനദിനത്തില്‍ പി.എന്‍. പണിക്കര്‍ക്ക് പുസ്തകം സമര്‍പ്പിച്ച് പ്രമുഖ നോവലിസ്റ്റ് അന്തീനാട് ജോസ്.
തന്റെ 'ബാബുമോന്‍' എന്ന ബാലനോവലിന്റെ 19-ാം പേജ് വായനാചാര്യന്‍ പി.എന്‍. പണിക്കര്‍ക്ക് നീക്കിവച്ച കാര്യം 'യെസ് വാര്‍ത്ത'' ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാബുമോന്റെ 14-ാം പതിപ്പിന്റെ പ്രകാശനം പാലാ മുനിസിപ്പല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വായനദിനത്തില്‍ നടന്നു.
നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ പാലായ്ക്ക് നോവല്‍ സമര്‍പ്പിച്ചുകൊണ്ട് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് മുഖ്യപ്രഭാഷണം നടത്തി.
മുന്‍
ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലൈബ്രറേറിയന്‍ സിസിലി കുരുവിള ആമുഖപ്രസംഗം നടത്തി. അഡ്വ. ശങ്കരകൈമള്‍,
സുനില്‍ പാലാ, സ്‌കറിയാ തോമസ്, റെന്‍സോയി ജോസ്, എ.വി. ശശി എന്നിവര്‍
ആശംസകള്‍ നേര്‍ന്നു. അന്തീനാട് ജോസ് മറുപടി പ്രസംഗം നടത്തി.
മുനിസിപ്പല്‍
ചെയര്‍മാന്‍ തോമസ് പീറ്റര്‍ അന്തീനാട് ജോസിനെ പൊന്നാട അണിയിച്ചാദരിച്ചു.
വായന ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് നഗരസഭാ
ഭരണാധികാരികള്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments