പ്രളയ ഭീഷണിയില്‍ നിന്നും മീനച്ചില്‍ നദീതീരത്തെ സംരക്ഷിക്കപ്പെടണം: വെള്ളപ്പൊക്ക നിയന്ത്രണത്തിന് പുതുവഴികള്‍.... കേരള കോണ്‍ഗ്രസ് (എം) മേഖലാതല സിമ്പോസിയം നടത്തി
മീനച്ചില്‍ നദീതടത്തില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന പ്രളയഭീഷണികളില്‍ നിന്നും പാലാ നഗരപ്രദേശത്തെയും മീനച്ചില്‍ നദീതടത്തെയും സംരക്ഷിക്കുവാന്‍ മുന്‍ഗണനാ പദ്ധതി ഉണ്ടാവണമെന്ന് കേരള കോണ്‍ഗ്രസ്സ് (എം) പാലായില്‍ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.അടിക്കടി ഉണ്ടാവുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മേഖലാതല സിമ്പോസിയം മീനച്ചില്‍ താലൂക്ക് സഹകരണ എംപ്ലോയീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജോസ് കെ മാണി എം പി ഉത്ഘാടനം ചെയ്തു.
മീനച്ചില്‍ നദീതടത്തില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന പ്രളയഭീഷണികളില്‍ നിന്നും പാലാ നഗരപ്രദേശത്തെയും മീനച്ചില്‍ നദീതടത്തെയും സംരക്ഷിക്കുവാന്‍ മുന്‍ഗണനാ പദ്ധതി ഉണ്ടാവണമെന്ന് കേരള കോണ്‍ഗ്രസ്സ് (എം) പാലായില്‍ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.അടിക്കടി ഉണ്ടാവുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മേഖലാതല സിമ്പോസിയം മീനച്ചില്‍ താലൂക്ക് സഹകരണ എംപ്ലോയീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജോസ് കെ മാണി എം പി ഉത്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന് കെ അലക്സ് അദ്ധ്യക്ഷത വഹിച്ചു. ജലസേചന വകുപ്പ് എഞ്ചിനിയര്‍ സാം പോള്‍ അബ്രാഹം, മുന്‍സിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ജെയിംസ് വടക്കന്‍, വ്യാപാരി വ്യവസായി നേതാക്കന്മാരായ ഔസേപ്പച്ചന് തകടിയേല്‍, അനൂപ് ജോര്‍ജ്, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജി മാത്യു, സോണറ്റ് കട്ടിക്കാനാല്‍, ജയ്സണ്‍മാന്തോട്ടം ,സാ ജോ പൂവത്താനി ,ബെന്നി തെരുവത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ സംഘടനകളുടെ പ്രതിനിധികള്‍, വ്യാപാരികള്‍ , ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് കോട്ടയം പ്രസ് ക്ലബ്ബില്‍ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടത്തിയ സിമ്പോസിയത്തിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് അവിടെ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളും പരിഹാരമാര്‍ഗങ്ങളും മേഖലാതലത്തില്‍ ചര്‍ച്ചയാക്കുന്നത്. ജൂലൈ ആദ്യവാരം ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നീ മേഖലകളിലും സിമ്പോസിയം സംഘടിപ്പിക്കും.
നദികളും തോടുകളും കരകവിഞ്ഞൊഴുകുന്നത് നിയന്ത്രിക്കുന്നതിനുള്ള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം കേരള കോണ്‍ഗ്രസ് (എം) തയ്യാറാക്കിയിട്ടുണ്ട്. സിംബോസിയത്തില്‍ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമഗ്രമായ പദ്ധതി രേഖ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നദീതട സംരക്ഷണവും വെള്ളപ്പൊക്ക നിയന്ത്രണവും ഉറപ്പുവരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള ഉന്നതാധികാര സമിതി മുമ്പാകെ സമര്‍പ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പ്രൊഫ .ലോപ്പസ് മാത്യുവും സെക്രട്ടറി ഔസേപ്പച്ചന് വാളിപ്ലാക്കലും അറിയിച്ചു.
കരുതല്‍ ഇല്ലാ സമയത്ത് പെട്ടെന്ന് ഉണ്ടാവുന്ന പ്രളയം വ്യാപാരികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വര്‍ഷം തോറും വരുത്തി വയ്ക്കപ്പെടുന്നതെന്ന് സിമ്പോസിയത്തില്‍ പങ്കെടുത്ത വ്യാപാരി സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
കരുതല്‍ ഇല്ലാ സമയത്ത് പെട്ടെന്ന് ഉണ്ടാവുന്ന പ്രളയം വ്യാപാരികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വര്‍ഷം തോറും വരുത്തി വയ്ക്കപ്പെടുന്നതെന്ന് സിമ്പോസിയത്തില്‍ പങ്കെടുത്ത വ്യാപാരി സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
പരീക്ഷാ പരിശീലന സ്ഥാപനത്തില്‍ താമസിച്ച് പാലായില്‍ പഠിക്കുന്ന സംസ്ഥാനമൊട്ടാകെയുള്ള ആയിരകണക്കിന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പാലായിലെ മഴക്കാലം വളരെ ആശങ്ക സൃഷ്ടിക്കുന്നതായി ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ പറഞ്ഞു.പാലായിലെ വെള്ളപൊക്കം കേരളമാകെ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്.
ജലസംഭരണ ജലസേചന പദ്ധതികള്‍ ഒന്നും ഇല്ലാത്ത ഏക ജില്ലയാണ് കോട്ടയം. ജലസംഭരണപദ്ധതി ഉണ്ടാക്കുക എന്നത് മാത്രമാണ് മഴക്കാല പ്രളയം ഒഴിവാക്കുവാനും അപ്പര്‍കുട്ടനാടിനെ രക്ഷിക്കുവാനും ഉള്ള ഏക പോംവഴിയെന്ന് പങ്കെടുത്ത പ്രതിനിധികള്ചൂണ്ടിക്കാട്ടി.
വെള്ളപ്പൊക്ക നിയന്ത്രണം - കൂടുതല്‍ കടവുകള്‍ ടെന്‍ഡര്‍ ചെയ്യണം - ജോസ് കെ മാണി എംപി
മീനച്ചിലാറ്റിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചെളിയും മണ്ണും നീക്കം ചെയ്യുന്ന പദ്ധതിയില്‍ കൂടുതല്‍ കടവുകളെ ഉള്‍പ്പെടുത്തണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക നിയന്ത്രണത്തിന് പുതുവഴികള്‍ എന്ന വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാകമ്മിറ്റി യുടെ നേതൃത്വത്തില്‍ നടന്നു വരുന്ന മേഖലാതല സിമ്പോസിയം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . അടിക്കടി ഉണ്ടാവുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മീനിച്ചിലാറ്റിലെ പതിനൊന്ന് കടകവുകളിലേയും അഞ്ച് ചെക്ക് ഡാമുകളിലേയും ചെളിയും മണ്ണും നീക്കുന്നതിന് ഇതിനോടകം ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിയില്‍ കൂടുതല്‍ കടവുകളെയും ചെക്ക് ഡാമുകളെയും തോടുകളെയുംഉള്പ്പെടുത്തണം.
മീനച്ചിലാറ്റിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചെളിയും മണ്ണും നീക്കം ചെയ്യുന്ന പദ്ധതിയില്‍ കൂടുതല്‍ കടവുകളെ ഉള്‍പ്പെടുത്തണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക നിയന്ത്രണത്തിന് പുതുവഴികള്‍ എന്ന വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാകമ്മിറ്റി യുടെ നേതൃത്വത്തില്‍ നടന്നു വരുന്ന മേഖലാതല സിമ്പോസിയം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . അടിക്കടി ഉണ്ടാവുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മീനിച്ചിലാറ്റിലെ പതിനൊന്ന് കടകവുകളിലേയും അഞ്ച് ചെക്ക് ഡാമുകളിലേയും ചെളിയും മണ്ണും നീക്കുന്നതിന് ഇതിനോടകം ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിയില്‍ കൂടുതല്‍ കടവുകളെയും ചെക്ക് ഡാമുകളെയും തോടുകളെയുംഉള്പ്പെടുത്തണം.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments