കേന്ദ്ര ഭരണം നിയന്ത്രിക്കുന്നത് നാഗപ്പൂരിൽ നിന്ന് സംഘപരിവാർ: അഡ്വ കെ പ്രകാശ് ബാബു... സി.പി.ഐ. പാലാ മണ്ഡലം പ്രതിനിധി സമ്മേളനം രാമപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം



കേന്ദ്ര ഭരണം നിയന്ത്രിക്കുന്നത് നാഗപ്പൂരിൽ നിന്ന് സംഘപരിവാർ - അഡ്വ കെ പ്രകാശ് ബാബു.

കേന്ദ്രത്തിൽ ഭരണം നടത്തുന്ന ബിജെപി നാഗപ്പൂരിൽ നിന്നും ലഭിക്കുന്ന തിട്ടൂരം അനുസരിച്ചാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ കെ പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.  സംഘപരിവാർ നേതാക്കളായവരെ ഗവർണർമാരായി നിയമിച്ചുകൊണ്ട് ബിജെപി ഇതര ഗവണ്മെന്റുകളെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഗവർണ്ണർമാർ നിയമ സഭ പാസ്സാക്കുന്ന ബില്ലുകൾ തടഞ്ഞു വാക്കുന്നതിനെതിരെ യുള്ള കേസിൽ സുപ്രിം കോടതിയുടെ ഉത്തരവ് അംഗീകരിക്കാതെ പരമോന്നത കോടതിയെ പോലും വെല്ലുവിളിക്കുന്ന സമീപനമാണ് കേന്ദ്ര ഗവണ്മെന്റ് എടുക്കുന്നത്.


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് നക്സലെറ്റ്, മാവോയിസ്റ്റ് കരേ ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കും എന്ന പ്രഖ്യാപനം രാജ്യത്തെ കമ്മ്യുണിസ്റ്റ് കരേ മുഴുവൻ ബാധിക്കും സഖാക്കൾ ജാഗ്രതയോടെ ഇതിനെ നേരിടാമെന്നും അദ്ദേഹം പറഞ്ഞു.രാമപുരത്ത് മൈക്കിൾ പ്ലാസയിൽ എൻ എം മോഹനൻ നഗറിൽ നടന്ന സിപിഐ പാലാ മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ് ബാബു.റ്റി ബി ബിജു,ടോമി മാത്യു,ഉഷ രാജു,ഡോ അനീഷ് തോമസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനത്തിന് അധ്യക്ഷം വഹിച്ചു.


സമ്മേളനത്തിന് തുടക്കംക്കുറിച്ചു പാർട്ടി മുതിർന്ന അംഗം എസ്‌ ശിവദാസൻ പിള്ള പതാക ഉയർത്തി. സിബി ജോസഫ് രക്തസാക്ഷി പ്രമേയവും എം റ്റി സജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ പയസ്രാമപുരം സ്വാഗതം ആശംസിച്ചു സെക്രട്ടറി പി കെ ഷാജകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.സ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മുല്ലക്കര രത്നാകരൻ,സി കെ ശശീധരൻ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ വി കെ സന്തോഷ്‌ കുമാർ,


റ്റി എൻ രമേശൻ,ജില്ല അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ്,ജില്ല ട്രെഷറർ ബാബു കെ ജോർജ്,ജില്ല എക്സിക്യൂട്ടീവ് അംഗംഅഡ്വ തോമസ് വി റ്റി,അനു ബാബു തോമസ്എന്നിവർ പ്രസംഗിച്ചു.വൈകിട്ട് 6 ന് രാമപുരം ബസ്സ് സ്റ്റാന്റ് മൈതാനത്ത് നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.പി എ മുരളി അധ്യക്ഷത വഹിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments