വണ്ണപ്പുറം പഞ്ചായത്തിലെ മുട്ടുകണ്ടത്ത് ചെന്നായ് ശല്യം രൂക്ഷമാകുന്നതായി പരാതി

 

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വണ്ണപ്പുറം പഞ്ചായത്തിലെ മുട്ടുകണ്ടത്ത് ചെന്നായ് ശല്യം രൂക്ഷമാകുന്നതായി പരാതി. രാപകല്‍ വ്യത്യാസമില്ലാതെ നാട്ടിലേക്ക് കൂട്ടമായി എത്തുന്ന ചെന്നായ്ക്കള്‍ വീടുകളില്‍ വളര്‍ത്തുന്ന കോഴിയെയും താറാവിനെയും മറ്റും പിടിച്ച് തിന്നുന്നത് പതിവായി. കൊടികുത്തിയാനിക്കല്‍ ബേബി, ചക്കാലയ്ക്കല്‍ ടാജ് എന്നിവരുടെ കോഴികളെയും പേപ്പതി ജോയിയുടെ വീട്ടില്‍ നിന്നും താറാവിനെയുമാണ് ചെന്നായ് പിടിച്ചത്.


 ഓരാഴ്ചയായി ഇവയുടെ സാന്നിധ്യം ഈ പ്രദേശത്തുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ചെന്നായ്ക്കൂട്ടം എത്തിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സംഘടിച്ചെത്തി ഇവയെ ഓടിച്ച് വിടുകയായിരുന്നു. അക്രമവാസന കാട്ടുന്ന ചെന്നായ്ക്കള്‍ വീടുകള്‍ക്ക് സമീപമെത്തുന്നതിനാല്‍ കുട്ടികളെ പുറത്ത് വിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നാട്ടുകാര്‍ ആശങ്കയലാണ്. 


വനം വകുപ്പധികൃതര്‍ ഇക്കാര്യത്തില്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വീടുകളില്‍ വളര്‍ത്തുന്ന താറാവിനെയും കോഴിയെയും ചെന്നായ്ക്കള്‍ കടിച്ച് കൊല്ലുന്നത് ഉടമസ്ഥര്‍ക്ക് സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നുണ്ട്. 


ഇവര്‍ക്ക് വനംവകുപ്പ് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗം റഷീദ് തോട്ടുങ്കല്‍ ആവശ്യപ്പെട്ടു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments