ഔദ്യോഗിക വാഹനവും ഓഫീസും കോടതി ജപ്‌തിയിൽ .....ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാൻ ടിപ്പർ ലോറി ഉപയോഗിച്ച് തഹസിൽദാർ



  ഔദ്യോഗിക വാഹനവും ഓഫീസും കോടതി ജപ്‌തി ചെയ്ത‌തിനെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാൻ ടിപ്പർ ലോറി ഔദ്യോഗിക വാഹനമാക്കി ഉപയോഗിച്ച് തിരുവല്ല തഹസിൽദാർ ജോബിൻ കെ. ജോർജ്. അഞ്ച് ദിവസത്തോളം ടിപ്പറിലായിരുന്നു തഹസിൽദാരുടെ ഔദ്യോഗിക യാത്ര. 


 ചെങ്ങന്നൂർ – ചിങ്ങവനം റെയിൽപാത ഇരട്ടിപ്പിക്കൽ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച കേസിലാണ് തഹസിൽദാരുടെ ഔദ്യോഗിക ജീപ്പും ഓഫീസും രണ്ടാഴ്‌ച മുമ്പ് ജപ്‌തി ചെയ്യാൻ തിരുവല്ല സബ് കോടതി ഉത്തരവിട്ടത്. 


ഭൂമി ഏറ്റെടുക്കൽ നടപടികൾ റവന്യൂ വകുപ്പിൻ്റെ മേൽനോട്ടത്തിലായിരുന്നതിനാലാണ് നടപടി ഉണ്ടായത്. ഓഫീസിലെ ഉപകരണങ്ങളും ജപ്‌തി ചെയ്‌തിരുന്നു. 


 അതേസമയം, പ്രദേശത്തെ പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായതിനാൽ ഔദ്യോഗിക ജോലികൾ തടസ്സപ്പെടാതിരിക്കാൻ ടിപ്പർ ലോറി ഉപയോഗിക്കുകയായിരുന്നു.


 വെള്ളക്കെട്ട് കുറഞ്ഞ് സ്ഥിതിഗതികൾ സാധാരണ നിലയിലായതോടെ ഇന്നലെയോടെ ടിപ്പർ ഉപയോഗിച്ചുള്ള ഔദ്യോഗിക യാത്ര അവസാനിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments