പരമ്പരാഗത വ്യവസായങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഇടത് സർക്കാർ വീഴ്ച്ചവരുത്തുന്നുവെന്ന് എ. ഐ. റ്റി. യു. സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ.
കേരളത്തിലെ പരമ്പരാഗത കള്ള് ചെത്ത് വ്യവസായവും കയർ വ്യവസായവും തുടങ്ങിയ വ്യവസായങ്ങൾ ഇന്ന് വലിയ പ്രതിസന്ധിക്കളെയാണ് നേരിടുന്നത്. ഈ മേഖലയിലെ പരമ്പരാഗതമായി തൊഴിൽ ചെയ്തു വരുന്ന തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തിൽ ഇടതുപക്ഷ സർക്കാർ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലന്ന് എ ഐ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ കുറ്റപ്പെടുത്തി. ഇടതുപക്ഷ പ്രസ്ഥാനത്തിന് എന്നും കരുത്ത് പകർന്നിട്ടുള്ള ഈ മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കേണ്ടത് ഇടതുപക്ഷത്തിന്റെ കടമയാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സംസ്ഥാന സർക്കാർ തൊഴിലാളികളുടെ കൂലിയും, തൊഴിലും, സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്തണമെന്നും കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാണിച്ചു എ ഐ റ്റി യു സി യുടെ നേതൃത്വത്തിൽ 2025 ജനുവരി 17 ന് ഒരുലക്ഷം തൊഴിലാളികളെ പങ്കെടുപ്പിച്ചു സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്നും രാജേന്ദ്രൻ പറഞ്ഞു. ജനുവരി 17 ലെ മാർച്ചിന്റെ പ്രചരണാർത്ഥം കെ പി രാജേന്ദ്രൻ ക്യാപ്റ്റനയുള്ള എ ഐ റ്റി യു സി സംസ്ഥാന ജാഥക്ക് പാലായിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടക സമതി ചെയർമാൻ ബാബു കെ ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ പി ആർ തങ്കച്ചൻ സ്വാഗതം ആശംസിച്ചു. വൈസ് ക്യാപ്റ്റൻ സി പി മുരളി, ജാഥ ഡയറക്ടർ സജി ലാൽ,അഡ്വ വി ബി ബിനു, പി വി സത്യനേശൻ അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ, അഡ്വ ജി ലാലു, എ ശോഭ,
ഒ പി എ സലാം, അഡ്വ വി കെ സന്തോഷ്‌കുമാർ, പി കെ ഷാജകുമാർ, അഡ്വ തോമസ് വി റ്റി,എം ജി ശേഖരൻ, ഇ കെ മുജീബ്, റ്റി ബി ബിജു, എം റ്റി സജി, അഡ്വ പയസ് രാമപുരം എന്നിവർ പ്രസംഗിച്ചു.
0 Comments