ഇടുക്കി പാക്കേജ്: സര്‍ക്കാരിന് 45 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് മാത്രമാണ് ഭരണാനുമതി നല്‍കാന്‍ കഴിഞ്ഞതെന്ന് പി.ജെ ജോസഫ്

 

ഇടുക്കിയുടെ വികസനത്തിന് 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചിട്ട് നാളിതുവരെ സര്‍ക്കാരിന് 45 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് മാത്രമാണ് ഭരണാനുമതി നല്‍കാന്‍ കഴിഞ്ഞതെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം എക്‌സിക്യൂട്ടിവ് കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കി പാക്കേജ് ഫലപ്രദമായി നടപ്പാക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ പരാജയപ്പെട്ടു.


 വാഗ്ദാനങ്ങള്‍ മാത്രം പറയുന്ന സര്‍ക്കാരായി ഇടതു സര്‍ക്കാര്‍ മാറി. കാട്ടാന അടക്കമുള്ള വന്യ മൃഗങ്ങളുടെ ആക്രമണം പെരുകുമ്പോഴും ഫലപ്രദമായി ഇടപെടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകദ്രോഹ നടപടികള്‍ തുടരുകയാണ്.  ഇടുക്കിയിലെ ഭൂപ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് പറഞ്ഞു സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണ്. 


ഉപാധിരഹിത പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും ജോസഫ് പറഞ്ഞു. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റായി ബ്ലെയ്‌സ് ജി വാഴയിലിനെ തെരഞ്ഞെടുത്തു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പ്രഫ എം.ജെ ജേക്കബ്, കേരള വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രഫ ഷീല സ്റ്റീഫന്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments