മേലമ്പാറ ക്ഷേത്ര മോഷണം. പ്രതിയെ എത്തിച്ച് തെളിവ് എടുപ്പ് നടത്തി.


മേലമ്പാറ  ശ്രീധർമ്മശാസ്ത ക്ഷേത്ര മോഷണകേസ്സ് പ്രതിയെ ഈരാറ്റുപേട്ട പോലീസ്, കസ്റ്റഡിയിൽ വാങ്ങി തമിഴ്‌നാട്ടിലും മേലമ്പാറ ക്ഷേത്രത്തിലും എത്തിച്ച് തെളിവ് എടുപ്പ് നടത്തി.

 പീരുമേട് സബ്ബ് ജയിൽ നിന്ന് ഈരാറ്റുപേട്ട പോലീസ്സ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി  തമിഴ്നാട്ടിൽ എത്തിച്ച് സ്വർണ്ണം കസ്റ്റഡിയിലെടുത്തു.  


അന്വേഷണ നടപടികൾ പൂര്‍ത്തിയാക്കി ഉച്ചക്ക് ശേഷംമോഷണ സ്ഥലത്തെ തെളിവ് എടുപ്പിനായി ക്ഷേത്രത്തിൽ എത്തിച്ചു. മോഷണത്തിന് ക്ഷേത്രത്തിൽ കടന്നതും മോഷണം നടത്തിയ രീതികളും പ്രതി പൊലീസിനോട് പറഞ്ഞു കൊടുത്തു. ക്ഷേത്ര മേൽശാന്തിയും ഭാരവാഹികളും തിരുവാഭരണം തിരിച്ചറിഞ്ഞു.


  മേലമ്പാറ ധർമ്മശാസ്ത ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ പ്രതി തമിഴ്‌നാട് സംസ്ഥാനത്ത് ഉത്തമ പാളയം സ്വദേശി ശരവണ പാണ്ഡ്യൻ കഴിഞ്ഞ തിങ്കളാഴ്ച ആണ് പോലീസ്സ് പിടിയിലായത്. തുടർന്ന് ചൊവ്വാഴ്ച പീരുമേട് മജിസ്ട്രേട്ട് കോടതി ഇയാളെ പതിനാല് ദിവസത്തേയ്ക്ക് റിമാന്റ ചെയ്യുകയായിരുന്നു.

  
കോട്ടയം ജില്ലയിൽ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയതിന് നിരവധി കേസിൽ പ്രതിയായ ഇയാളെ  ഈരാറ്റുപേട്ട പോലീസിന് ഇന്ന് രാവിലെ ആണ് കസ്റ്റഡിയിൽ ലഭിച്ചത്.


കസ്റ്റഡിയിലെടുത്ത സ്വർണ്ണം ഈരാറ്റുപേട്ട മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുന്ന സ്വർണ്ണം കോടതി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ക്ഷേത്രത്തിൽ എത്തിക്കും എന്ന് ക്ഷേത്ര പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അറിയിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments