രാമപുരം ഗവണ്‍മെന്റ് ആശുപത്രിയുടെ പൊളിഞ്ഞു കിടന്ന കവാടം കോൺക്രീറ്റ് ചെയ്ത് കൃപാസാരഥിയുടെ ഓട്ടോറിക്ഷാതൊഴിലാളികള്‍.



ആധുനീക രീതിയില്‍ പണി പൂര്‍ത്തീകരിച്ച  രാമപുരം ഗവണ്‍മെന്റ് ആശുപത്രിയുടെ കവാടം പൊളിഞ്ഞു കിടന്നത് കോൺക്രീറ്റ് ചെയ്ത് കൃപാസാരഥിയുടെ  ഓട്ടോറിക്ഷാതൊഴിലാളികള്‍.   

ആശുപത്രിയിലേയ്ക്ക്റോഡില്‍ നിന്നും കയറു ഭാഗത്ത് മലിനജലം കെട്ടിക്കിടന്ന് കോണ്‍ക്രീറ്റ് കകള്‍ ഇളകിമാറി ഇവിടെ വലിയൊരു കുഴി രൂപപ്പെട്ടിരുന്നു. ഇതിനാല്‍ രോഗികളുമായി വരു വാഹനള്‍ ആശുപത്രിയിലേയ്ക്ക് കയറ്റുവാന്‍ വലരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇതിനെതിരെ നിരവധി തവണ നാട്ടുകാര്‍ അധികാരികളോട് പരാതികള്‍ പറഞ്ഞിരുന്നു. 


എന്നിട്ടും നടപടി എടുക്കാതിനാലാണ് ഓട്ടോ തൊഴിലാളികള്‍ ഇവിടെ കോണ്‍ക്രീറ്റ്ചെയ്തത്. ഓട്ടോറിക്ഷാ തൊഴിലാളികളും ഈ കുഴിമൂലം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കു സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കു സംഘടനയാണ്കൃപസാരഥി. ഇവർക്ക് പ്രത്യേകിച്ച് രാഷ്ട്രീയം ഇല്ല.   കൃപാ സാരഥി കോ-ഓര്‍ഡിനേര്‍ സിര്‍ ബെറ്റ്സിയുടെ നിര്‍ദേശ പ്രകാരമാണ്കോണ്‍ക്രീറ്റ് ചെയ്തത്. 


15 കൊ മെറ്റിലും, 15 കൊ മണലും, 4 ചാക്ക്സിമന്റും നിര്‍മ്മാണത്തിന് വേണ്ടിവന്നു. കൃപാ സാരഥി പ്രസിഡന്റ്ബിജു അഗസ്റ്റിന്‍, സെക്രറി രാജു പായിക്കാട്ട്, ബിനു പൊരുന്നില്‍, ബോബിൻ മേലേവീട്ടിൽ, സനല്‍ പായിക്കാട്ട്, നോബി മങ്കുഴിച്ചാലില്‍, അഖില്‍ ദാസ്, മോഹനന്‍ ചെട്ടിയാര്‍, അഭിലാഷ്വി, പ്രിന്‍സ്തോട്ടുല്‍, സിബി പള്ളിക്കുന്നേല്‍, അലക്സ് എന്‍.ഇ, ഷാജി വെച്ചാലില്‍, ജോബി വയലില്‍, സുഗതന്‍ പെരുമ്പ്രായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.  




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments