സുനില്‍ പാലാ
ആകെത്തകര്‍ന്ന പാലാ ടൗണ്‍ ബസ് സ്റ്റാന്റിന് ശുക്രദശ! പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്ററും വാര്‍ഡ് കൗണ്‍സിലറും വൈസ് ചെയര്‍പേഴ്സണുമായ ബിജി ജോജോയും മുന്‍കൈ എടുത്ത് ടൗണ്‍ ബസ് സ്റ്റാന്റിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ തുടങ്ങി.
കുണ്ടും കുഴിയും നിറഞ്ഞ ബസ് സ്റ്റാന്റ് ഭാഗങ്ങളെല്ലാം പേവിംഗ് ടൈല്‍ വിരിക്കുകയാണ്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ ആരംഭിച്ചുകഴിഞ്ഞു.
ടൗണ്‍ ബസ് സ്റ്റാന്റിലെ പൊന്‍കുന്നം ബസുകള്‍ നിര്‍ത്തുന്ന ഭാഗം കുണ്ടും കുഴിയുമായി ആകത്തകര്‍ന്ന അവസ്ഥയിലായിരുന്നു. ഇവിടെ നിരവധി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. കനത്ത മഴയില്‍ ഈ കുഴികളില്‍ ചെളിവെള്ളം നിറയുന്നത് യാത്രക്കാര്‍ക്കും ബസുകള്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ബസുകള്‍ കടന്നുപോകുമ്പോള്‍ കുഴികളില്‍ നിന്ന് മെറ്റലുകള്‍ തെറിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവവും ഉണ്ടായി. മാത്രമല്ല ചെളിവെള്ളം ദേഹത്തേക്കും വസ്ത്രങ്ങളിലേക്കും തെറിച്ചും യാത്രക്കാര്‍ക്ക് ഇവിടം ദുരിതമായി മാറിയിരുന്നു.
ബസുകള്‍ സ്റ്റാന്റില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന ഭാഗത്തും വൃക്ഷച്ചുവടിനോട് ചേര്‍ന്നും വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. ഈ ഭാഗത്തും പേവിംഗ് ടൈലുകള്‍ വിരിക്കുന്നുണ്ട്.
രണ്ട് കരാറുകാര്‍ ചേര്‍ന്നാണ് ഈ വര്‍ക്ക് നടത്തുന്നത്. മുനിസിപ്പല്‍ എഞ്ചിനീയര്‍ക്കാണ് നിര്‍മ്മാണ ചുമതല. അഞ്ചരലക്ഷത്തോളം രൂപാ ചിലവഴിച്ചാണ് ബസ് സ്റ്റാന്റിന്റെ തകര്‍ന്ന ഭാഗം മുഴുവന്‍ പേവിംഗ് ടൈലുകള്‍ വിരിക്കുന്നത്.
ടാറിംഗ് നിലനില്‍ക്കാത്തതിനാല്‍ പേവിംഗ് ടൈല്‍ വിരിക്കുന്നു
ബസ് സ്റ്റാന്റിലെ പൊന്‍കുന്നം ബസുകള്‍ കിടക്കുന്ന ഭാഗത്ത് പലതവണ ടാറിംഗ് നടത്തിയെങ്കിലും മഴക്കാലത്ത് ഇവിടെ കര ഉറവ രൂപപ്പെടുന്ന സാഹചര്യത്തില്‍ തകര്‍ച്ച പതിവായിരുന്നു. അതുകൊണ്ടാണ് ഇത്തവണ പേവിംഗ് ടൈലുകള്‍ വിരിക്കാമെന്ന് തീരുമാനമെടുത്തത് - തോമസ് പീറ്റര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍.
യാത്രക്കാരുടെയും വ്യാപാരികളുടെയും പരാതികള്‍ക്ക് പരിഹാരമായി
യാത്രക്കാരുടെയും വ്യാപാരികളുടെയും പരാതികള്‍ക്ക് പരിഹാരമായി
കാലവര്‍ഷം ആരംഭിച്ചതോടെ കുണ്ടുംകുഴിയും നിറഞ്ഞ ബസ് സ്റ്റാന്റ് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മഴ മാറുന്നതിന് മുമ്പുതന്നെ ഇവിടെ പേവിംഗ് ടൈലുകള്‍ വിരിച്ചത്. ഇപ്പോള്‍ പേവിംഗ് ടൈലുകള്‍ വിരിച്ച ഭാഗത്തുകൂടി ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ വാഹനങ്ങള്‍ കടത്തിവിടൂ - ബിജി ജോജോ, പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments