ലോണെടുക്കുന്നവർ ശ്രദ്ധിക്കുക; സിബിൽ സ്കോറിൽ നിരവധി മാറ്റങ്ങൾ: വിശദാംശങ്ങൾ വായിക്കാം..



നിരവധി പേരെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയ ഒന്നാണ് സിബില്‍ സ്കോർ അഥവ ക്രെഡിറ്റ് സ്കോർ. പറയുമ്പോള്‍ ഒറ്റവാക്കാണെങ്കിലും റിസ്സർവ്വ് ബാങ്കിന് കീഴില്‍ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് (സിബിൽ ).ബാങ്കുകളക്കം നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ ഇതില്‍ അംഗങ്ങളാണ്. ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതി അയാളുടെ ഇടപാടുകള്‍ വഴി മനസ്സിലാക്കി വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ആ ഡാറ്റ പങ്കുവെക്കുകയാണ് സിബിലിൻ്റെ പ്രധാന ജോലി.നിരവധി മാറ്റങ്ങളാണ് ഇപ്പോള്‍ സിബിലില്‍ ഉള്ളത്. ധനകാര്യ സ്ഥാപനങ്ങള്‍ ക്രെഡിറ്റ് സ്കോർ സംബന്ധിച്ച നടപടിക്രമങ്ങളില്‍ സുതാര്യത പുലർത്താത്തുമായി ബന്ധപ്പെട്ട് പരാതികളുടെ അടിസ്ഥാനത്തില്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സിബില്‍ സ്‌കോർ സംബന്ധിച്ച്‌ ചില പ്രധാന നിയമങ്ങള്‍ നടപ്പാക്കുകയാണ്. എന്തൊക്കെയാണിവ? പുതിയ നടപടിക്രമങ്ങള്‍ എങ്ങനെ എന്ന് പരിശോധിക്കാം.ഉപഭോക്താവിനെ അറിയിക്കണംബാങ്കോ, ബാങ്കിങ്ങ് ഇതര സ്ഥാപനങ്ങളോ

 ഉപഭോക്താവിൻ്റെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുമ്ബോഴെല്ലാം, ആ ഉപഭോക്താവിന് വിവരങ്ങള്‍ അയയ്ക്കേണ്ടത് അത്യാവശ്യമാണ്. വിവരങ്ങള്‍ എസ്‌എംഎസ് വഴിയോ ഇമെയില്‍ വഴിയോ അയക്കാം. ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് മാറ്റം.ലോണ്‍ നിരസിച്ചാല്‍ഒരു ഉപഭോക്താവിൻ്റെ ലോണ്‍ അപേക്ഷ നിരസിക്കപ്പെട്ടാല്‍, അതിനുള്ള കാരണം അയാളോട് പറയേണ്ടത് ആവശ്യമാണ്. ഇത് ഉപഭോക്താവിന് തൻ്റെ അഭ്യർത്ഥന നിരസിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നത് എളുപ്പമാക്കും. ഇതിനുള്ള കാരണങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുകയും ഇത് എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും അയക്കേണ്ടതും അത്യാവശ്യമാണ്.വർഷത്തില്‍ ഒരിക്കല്‍ സൗജന്യ ക്രെഡിറ്റ് റിപ്പോർട്ട്റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിർദ്ദേശ പ്രകാരം ധനകാര്യ സ്ഥാപനങ്ങള്‍ വർഷത്തിലൊരിക്കല്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് സൗജന്യ ക്രെഡിറ്റ് സ്കോർ
 ലഭ്യമാക്കണം.കമ്ബനി അവരുടെ വെബ്‌സൈറ്റില്‍ ഇതിനായി ലിങ്കുകള്‍ നല്‍കണം. ഇതുവഴി ഉപയോക്താക്കള്‍ക്ക് അവരുടെ പൂർണ്ണ ക്രെഡിറ്റ് റിപ്പോർട്ട് എളുപ്പത്തില്‍ പരിശോധിക്കാനാകും. ഇത് ഉപഭോക്താക്കളുടെ സിബിൽ  സ്‌കോറും മുഴുവൻ ക്രെഡിറ്റ് ഹിസ്റ്ററിയും വർഷത്തിലൊരിക്കല്‍ അറിയാൻ സഹായിക്കും. ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കാൻ ഒരു നോഡല്‍ ഓഫീസർ ഉണ്ടാവും.ക്രെഡിറ്റ് ഇൻഫർമേഷൻ കമ്ബനി 30 ദിവസത്തിനകം ഉപഭോക്താവിൻ്റെ പരാതി പരിഹരിച്ചില്ലെങ്കില്‍, പ്രതിദിനം 100 രൂപ പിഴ അടയ്‌ക്കേണ്ടി വരും. അതായത്, പരാതി എത്ര വൈകുന്നുവോ അത്രയും ഉയർന്ന പിഴ അടയ്‌ക്കേണ്ടി വരും. വായ്പ വിതരണം ചെയ്യുന്ന സ്ഥാപനത്തിന് 21 ദിവസവും ക്രെഡിറ്റ് ബ്യൂറോയ്ക്ക് 9 ദിവസവുമാണ് കാലാവധി . 21 ദിവസത്തിനകം ബാങ്ക് ക്രെഡിറ്റ് ബ്യൂറോയെ വിവരം അറിയിച്ചില്ലെങ്കില്‍, ബാങ്കിന് പിഴ അടയ്‌ക്കേണ്ടി വരും. ബാങ്കിൻ്റെ വിവരങ്ങള്‍ ലഭിച്ച്‌ 9 ദിവസം കഴിഞ്ഞിട്ടും പരാതി പരിഹരിച്ചില്ലെങ്കില്‍, ക്രെഡിറ്റ് ബ്യൂറോയും പിഴ അടയ്‌ക്കേണ്ടിവരും.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments