ജനറല്‍ ആശുപത്രിക്ക് 3.5 കോടിയുടെ ബൃഹത് പദ്ധതിയുമായി മാണി സി. കാപ്പന്‍ എം.എല്‍.എ



ജനറല്‍ ആശുപത്രിയുടെ നവീകരണത്തിനായി 3.5 കോടി രൂപാ അനുവദിച്ചതായി മാണി സി. കാപ്പന്‍ എം.എല്‍.എ അറിയിച്ചു.

15 വര്‍ഷം പഴക്കമുള്ള പ്രവര്‍ത്തന രഹിതമായ 2 ലിഫ്റ്റ്കള്‍ മാറുന്നതിനും  96 ലക്ഷം രൂപാ മുടക്കി സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനുമാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
 
മാസം  തോറും 3 ലക്ഷം രൂപയാണ് ആശുപത്രിയുടെ വൈദ്യുത ബില്‍.  ആശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മ്മാണത്തിനായി  2 കോടി രൂപാ കൂടി അനുവദിച്ചതായി എം.എല്‍.എ അറിയിച്ചു.ബഡ്ജറ്റില്‍ എം.എല്‍.എയുടെ നിര്‍ദ്ദേശമനുസരിച്ച് നേരത്തെ ഒന്നര കോടി രൂപ അനുവദിച്ചിരുന്നു. ഈ ആവശ്യങ്ങളുന്നയിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. റ്റി.പി. അഭിലാഷ്, ആര്‍.എം. ഓ മാരായ ഡോ.  എം. അരുണ്‍, ഡോ. രേഷ്മ സുരേഷ് എന്നിവര്‍ നിവേദനം നല്‍കിയിരുന്നു. അവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു. 
 
 
 
നവകേരള സദസിന്റെ ഭാഗമായി കേരളത്തിലെ 140 നിയോജകമണ്ഡലങ്ങള്‍ക്കും  7 കോടി രൂപ വീതം അനുവദിച്ചിരുന്നു. ഇത് അതതു നിയോജകമണ്ഡലത്തിലെ എം.എല്‍.എമാര്‍ക്ക് രണ്ട് പ്രോജക്ടുകള്‍ക്കായി ചെലവഴിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് 3.5 കോടി ജനറല്‍ ആശുപത്രിക്കും ബാക്കി 3.5 കോടി രൂപാ മേലുകാവിലെ കാഞ്ഞിരംകവലയില്‍ നിന്നും ആരംഭിച്ച് കോലാനി,  വാളകം, മേച്ചാല്‍ വഴി ഇലവീഴാപൂഞ്ചിറയില്‍ എത്തുന്ന റോഡിനായും അനുവദിച്ചതെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. 
 
 
രണ്ടേകാല്‍ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് നേരത്തെ 11 കോടി ചെലവില്‍ പണി പൂര്‍ത്തികരിച്ച റോഡുമായി ബി.എം.ബി. സി നിലവാരത്തില്‍ ടാറിംഗ് നടത്തി ബന്ധിപ്പിക്കുന്നതു വഴി ഇലവീഴാപൂഞ്ചിറയുടെ വികസന കുതിപ്പിന് സഹായകമാകുമെന്ന് മാണി സി. കാപ്പന്‍ അഭിപ്രായപ്പെട്ടു.


നവകേരള സദസ്സിലൂടെ ലഭിച്ച 7 കോടിയില്‍ 6.75 കോടി രൂപ ഗാലറി നിര്‍മ്മാണത്തിനും 25 ലക്ഷം രൂപ രാമപുരം പഞ്ചായത്തിലെ ഒരു റോഡിനുമായി ജില്ലാ കളക്ടര്‍ ആവശ്യപെട്ടതനുസരിച്ച് കത്തു നല്‍കിയിരുന്നു . ഗാലറി നിര്‍മാണത്തിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച പണം വകമാറ്റി കുടിവെള്ള പദ്ധതിക്ക് നല്‍കിയെന്ന് ആക്ഷേപമുന്നയിച്ചവര്‍ തന്നെ ഗാലറിക്കുള്ള പണം ആശുപത്രിക്കു വേണമെന്ന് നഗരസഭയില്‍ പ്രമേയം അവതരിപ്പിക്കുകയും തനിക്ക് നിവേദനം നല്‍കുകയും ചെയ്തു. 
 
 
ഭരണത്തില്‍ പങ്കാളിത്തമുള്ളവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെങ്കിലും നാടിന്റെ വികസനത്തില്‍ രാഷ്ടിയ മില്ലാത്തതു കൊണ്ട് കൗണ്‍സി സിലര്‍മാരുടെ ആവശ്യവും പരിഗണിച്ചതായി മാണി സി. കാപ്പന്‍ അറിയിച്ചു. രാമപുരം പഞ്ചായത്തിലെ റോഡിന് മറ്റൊരു ഫണ്ടിലൂടെ 25 ലക്ഷം അനുവദിക്കുമെന്നും എം.എല്‍.എപറഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments