തമിഴ്നാടിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഒരുകാലഘട്ടത്തില്‍ തലയുയര്‍ത്തി നിന്ന ചെന്നൈ ജയ്ഹിന്ദ് എജ്യൂക്കേഷന്‍ ട്രസ്റ്റിന്റെ അമരക്കാരനായിരുന്നു അന്തരിച്ച വി.കെ. കോമന് നായര്‍ എന്ന വി.കെ.കെ. നായര്‍.
ചെന്നൈ കേന്ദ്രമാക്കി ഇരുപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജയ്ഹിന്ദ് എജ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. എല്‍.കെ.ജി. മുതല്‍ കോളേജ് വിദ്യാഭ്യാസം വരെ നീണ്ടുനിന്ന വലിയൊരു വിദ്യാഭ്യാസ ശൃംഖലയുടെ ഉടമയായിരുന്നു പാലാക്കാടന്‍ മലയാളിയായ വി.കെ. കോമന് നായര്‍. 40 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഉന്നത വിജയം നേടി പുറത്തുവന്നിരുന്നത്.
ചെന്നൈ കേന്ദ്രമാക്കി ഇരുപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജയ്ഹിന്ദ് എജ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. എല്‍.കെ.ജി. മുതല്‍ കോളേജ് വിദ്യാഭ്യാസം വരെ നീണ്ടുനിന്ന വലിയൊരു വിദ്യാഭ്യാസ ശൃംഖലയുടെ ഉടമയായിരുന്നു പാലാക്കാടന്‍ മലയാളിയായ വി.കെ. കോമന് നായര്‍. 40 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഉന്നത വിജയം നേടി പുറത്തുവന്നിരുന്നത്.
കോമന് നായരുടെ നിര്യാണത്തില്‍ എം.പി.മാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്ജ്, മാണി സി. കാപ്പന് എം.എല്‍.എ. തുടങ്ങിയവര്‍ അനുശോചിച്ചു.
ഏഴാച്ചേരി 163-ാം നമ്പര്‍ ശ്രീരാമകൃഷ്ണ വിലാസം എന്‍.എസ്.എസ്. കരയോഗം അടിയന്തിര യോഗം ചേര്‍ന്ന് കോമന് നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു. പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രശേഖരന് നായര്‍ പുളിക്കല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments