ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തില്ല;
കാർ യാത്രക്കാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കാർ അടിച്ചു തകർക്കുകയും ചെയ്തു.....അറസ്റ്റിലായ ഒന്നാംപ്രതി ഒരേ ദിവസം മൂന്ന് കേസിലും, രണ്ടാംപ്രതി രണ്ട് കേസിലും പ്രതിയാണ്
വാഴപ്പള്ളി വില്ലേജ് മോർകുളങ്ങര ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ മകൻ ബിനീഷ് കുഞ്ഞുമോൻ (35), സഹായി വാഴപ്പള്ളി വില്ലേജ് മോർകുളങ്ങര ഭാഗത്ത് രണ്ടുകുഴിചിറ വീട്ടിൽ ശശി ജോസഫ് മകൻ ജോമോൻ ശശി (19) എന്നിവരെ ആണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത്.
പ്രതികളുടെ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തില്ല എന്ന വിരോധത്താൽ 25 6 20025 തീയതി വൈകുന്നേരം 3 30 മണിയോടെ ചെത്തിപ്പുഴ മുന്തിരി കവല ഭാഗത്ത് വച്ച് കാർ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും, കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും, കാറിന്റെ മിററും ബോണറ്റും തല്ലിത്തകർക്കുകയും ചെയ്തതിൽ ചങ്ങനാശ്ശേരി പോലീസ് കേസെടുത്തു അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇതിലെ ഒന്നാംപ്രതി ബിനീഷ് ചെത്തിപ്പുഴ ഭാഗത്ത് വീട് കയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും മോഷ്ടിച്ചു കൊണ്ടുപോവുകയും ചെയ്ത കേസിലും, ചെത്തിപ്പുഴ കടവ് ഭാഗത്ത് വെച്ച് യുവാക്കളെ സോഡാ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്,
രണ്ടാംപ്രതി ജോമോൻ ബിനീഷിന്റെ കൂട്ടാളിയായി പ്രവർത്തിച്ച് ഇതേ ദിവസം തന്നെ രണ്ട് കേസിൽ പ്രതിയാണ്. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട
ഒന്നാംപ്രതി ബിനീഷ് 20ലധികം കേസുകളിൽ പ്രതിയാണ്, കാപ്പാ നിയമ പ്രകാരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലായിരുന്ന ഇയാൾ 2024- ഡിസംബറിൽ ആണ് ജയിൽ മോചിതനായത്.
0 Comments