കുടുംബത്തില്‍ അച്ചനും അമ്മയും മക്കളും പരസ്പര ബഹുമാനത്തോടെ സംസാരിക്കണമെന്ന് പ്രമുഖ പ്രഭാഷകന്‍ കണ്ണൂര്‍ വി.കെ. സുരേഷ് ബാബു പറഞ്ഞു. കുടുംബത്തിലെ എല്ലാവരുടെയും അഭിപ്രായത്തിന് വില കൊടുക്കണം. സ്വപ്നങ്ങള്‍ അലങ്കരിക്കുന്ന കുടുംബമാകണം ഓരോരുത്തരുടെയും. ഒരാള്‍ മേധാവി മറ്റൊരാള്‍ അടിമ എന്ന ചിന്ത വേണ്ട. മനസ്സ് ഗുരുവും ശരീരം ലഘവുമായാല്‍ മനുഷ്യനായി മാറുമെന്നും അദ്ദേഹം തുടര്‍ന്നു.
ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ 98-ാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം
ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ബാബു.
പ്രേമം ലോകത്തിന്റെ ഒരേയൊരു മതമാണ്. കല്യാണം കൊണ്ട് തീരുന്നതല്ല പ്രണയം. മരണം വരെ വികസിക്കേണ്ടതാണത്. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെല്ലാം അര്‍ത്ഥമറിഞ്ഞ് ചൊല്ലിയും മനസ്സിലാക്കിയും ജീവിത വിജയം നേടാന്‍ കഴിയുമെന്നും സുരേഷ് ബാബു തുടര്‍ന്നു. ഇടപ്പാടി ദേവസ്വം പ്രസിഡന്റ് എം.എന്‍. ഷാജി മുകളേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ക്ഷേത്രം തന്ത്രി ജ്ഞാനതീര്‍ത്ഥ സ്വാമികള്‍ പ്രതിഷ്ഠാദിന സന്ദേശം നല്‍കി.
ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍ സ്വാഗതവും ഭരണസമിതിയംഗം എന്‍.കെ. ലവന്‍ നന്ദിയും പറഞ്ഞു. വൈക്കം സനീഷ് ശാന്തി ഗുരുസ്മരണ നടത്തി. പുലര്‍ച്ചെ 3 ന് പ്രതിഷ്ഠാ ദര്‍ശന വേളയില്‍ വിശേഷാല്‍ ദീപാരാധന, സമൂഹനാമജപം തുടര്‍ന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ശിവപൂജ, കലശം, കലശാഭിഷേകം, ഗുരുദേവ കലശാഭിഷേകം, മഹാഗുരുപൂജ എന്നിവ നടന്നു. ഉച്ചയ്ക്ക് ഭഗവാന്റെ പിറന്നാല്‍ സദ്യ വിളമ്പി. ആയിരത്തില്‍പരം പേര്‍ പിറന്നാള്‍ സദ്യയുണ്ടു.
വൈകിട്ട് ദീപാരാധന, ദീപക്കാഴ്ച, അത്താഴപൂജ എന്നിവ നടന്നു. പരിപാടികള്‍ക്ക് എം.എന്‍. ഷാജി മുകളേല്‍, സുരേഷ് ഇട്ടിക്കുന്നേല്‍, സതീഷ് മണി വടക്കേത്തോട്ടത്തില്‍, കണ്ണന്‍ ഇടപ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മീനച്ചില്‍ യൂണിയന്‍ നേതാക്കളും പോഷകസംഘടനാ നേതാക്കളും പരിപാടികളില്‍ പങ്കെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments