സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തക പരിഷ്കരണം പൂർത്തിയായി. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പുതിയ പുസ്തകങ്ങൾ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ 597 ടൈറ്റിലുകൾ വികസിപ്പിച്ചതായും അവയ്ക്ക് അനുയോജ്യമായ ടീച്ചർ ടെക്സ്റ്റുകളും തയ്യാറാക്കിക്കഴിഞ്ഞതായും മന്ത്രി വിശദീകരിച്ചു.
ഭാഷാ ന്യൂനപക്ഷമായ കന്നഡ വിഭാഗത്തിന് പ്രത്യേക പരിഗണന, അവർക്കാവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ഒരുക്കങ്ങൾ നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഹയർ സെക്കൻഡറി മേഖലയിലെപാഠപുസ്തക പരിഷ്‌കരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഈ വർഷം പുതിയ പുസ്തകങ്ങൾ ലഭ്യമാകുമെന്നും, ഫെബ്രുവരി രണ്ടാം വാരത്തിൽ പ്രകാശനം നടക്കുമെന്ന് മന്ത്രി അറിയിച്ചു.
ഭാഷാ വിഷയങ്ങൾ, കമ്പ്യൂട്ടർ സയൻസ് എന്നിവ ഉൾപ്പെടെ 41 ടൈറ്റിൽ പുസ്തകങ്ങൾ പതിനൊന്നാം ക്ലാസിന് തയ്യാറാക്കിയിരിക്കുന്നതായും അദ്ദേഹം അറിയിച്ചു. അതേസമയം, രാഷ്ട്രീയ വിഷയങ്ങളിലും മന്ത്രി വി. ശിവൻകുട്ടി രൂക്ഷമായ നിലപാട് എടുത്തു.
ശബരിമല സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടവരും സോണിയാ ഗാന്ധിയും ഒരുമിച്ചുള്ള ചിത്രം ചൂണ്ടിക്കാട്ടി, സോണിയാ ഗാന്ധിയിൽ നിന്ന് വിവരങ്ങൾ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസുമായി ബന്ധമില്ലാത്ത മന്ത്രിമാരുടെ പേരുകൾ വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും കുറ്റം ചെയ്തവർക്ക് നിയമ പ്രകാരം ശിക്ഷ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.




0 Comments