യെസ് വാർത്താ ക്രൈം ബ്യൂറോ
വീട്ടിൽ അതിക്രമിച്ചു കയറി അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൂട്ടിക്കൽ നെന്മേനി ഭാഗത്ത് വിലാസിനി സദനം നിധിൻ വി.എസ് (27), ഇയാളുടെ സഹോദരൻ വിഷ്ണു വി.എസ് (24) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോട് കുടി ഒരു യുവതിയും പിതാവും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി ഇരുവരെയും ആക്രമിക്കുകയായിരുന്നു.
നിധിൻ മുൻപ് ഇവരുടെ വീട്ടിൽ വിവാഹാലോചന നടത്തിയിരുന്നു.
ഇത് യുവതിയുടെ പിതാവ് നിരസിക്കുകയും ചെയ്തു. ഇതിനോടുള്ള വിരോധം നിമിത്തം നിധി നും സഹോദരൻ വിഷ്ണുവും ചേർന്ന് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു.
വീട്ടിൽ കയറി അച്ഛനെ ആക്രമിക്കുന്നതു കണ്ട് തടയാൻ ചെന്ന യുവതിയെയും ഇരുവരും ആക്രമിച്ചു. കല്ലെറിഞ്ഞ് വീടിന് നാശനഷ്ടം വരുത്തുകയും ചെയ്തു.
സംഭവത്തിന് ശേഷം ഇരുവരും ഒളിവിൽ പോവുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവർ വണ്ടിപ്പെരിയാർ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
എന്നാൽ
പോലീസ് വരുന്നതറിഞ്ഞ് വണ്ടിപ്പെരിയാറിൽ നിന്ന് അന്യസംസ്ഥാനത്തേക്ക്
കടക്കാൻ ശ്രമിക്കുന്നതിനിടയില്‍ ഇരുവരേയും കെ.എസ്.ആര്‍.ടി.സി ബസ്സിൽ
നിന്നും സാഹസികമായി പിടികൂടുകയായിരുന്നു.
മുണ്ടക്കയം സ്റ്റേഷൻ
എസ്.എച്ച്. ഓ ഷൈൻ കുമാർ എ, എസ്.ഐ അനീഷ് പി.എസ്, സി.പി.ഓ മാരായ ശ്രീജിത്ത്
ബി, രഞ്ജിത്ത് പി.റ്റി, ജോഷി എം തോമസ് എന്നിവരും അന്വേഷണ സംഘത്തിൽ
ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments