ഭിന്നശേഷിക്കാരിയായ മകളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്താൻ ഒരമ്മ നടത്തുന്ന പോരാട്ടം പുസ്തകമാകുന്നു




ഭിന്നശേഷിക്കാരിയായ സ്വന്തം മകളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്താൻ ഒരമ്മ നടത്തുന്ന അസാധാരണമായ ജീവിത യാത്രയുടെ അനുഭവങ്ങൾ പുസ്തക രൂപത്തിലെത്തുന്നു. ഭിന്നശേഷി ക്കാരിയായ ഗൗരി പ്രദീപിന്റെ അമ്മയാണ് പുസ്തകം എഴുതിയിരിക്കുന്നത്.

 

പുസ്തകത്തിന്റ പ്രകാശന കർമ്മം ഓഗസ്റ്റ് 20-ന് 3. 30-ന് ഏറ്റുമാനൂർ വ്യാപാര ഭവൻ ഹാളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബി.ആർ.സി.യുടെ സഹകരണത്തോടെയാണ് ചടങ്ങ്.
 
സമ്മേളനം മന്ത്രി വി.എൻ . വാസവൻ ഉദ്ഘാടനം ചെയ്യും. പുസ്തകത്തിന്റ
അവതാരികയെഴുതിയതും മന്ത്രി വി.എൻ . വാസവനാണ്.
അമ്മയും മകളും ജീവിതത്തോട് ചേർത്ത് നടത്തുന്ന പോരാട്ടം ഹൃദയ വേദനയോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയുകയില്ല. അനിയന്ത്രിതമായ ചികിത്സാ ചെലവ് മൂലം കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന കുടുംബത്തിന് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതെന്നും സംഘാടകർ പറഞ്ഞു.
 


പത്രസമ്മേളനത്തിൽ ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ് , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ഡോ. എസ്. ബീന,സ്വാഗതസംഘം കൺവീനർ കെ.എസ്.ബിനീത്. ആശാ പ്രദീപ് എന്നിവർ പങ്കെടുത്തു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments