കെഎസ്ഇബി എഞ്ചിനീയറുടെ വീട്ടിൽ നിന്ന് 70 പവൻ സ്വർണവും ഭൂമിയുടെ രേഖകളും കവർന്നു. കേസെടുത്ത് പൊലീസ്


കലൂരിൽ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 70 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും ഭൂമിയുടെ രേഖകളും കവർന്നു.  വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മോഷണം. 
സംഭവത്തിൽ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെഎസ്ഇബി എഞ്ചിനീയറുടെ വീട്ടിലാണ് മോഷണം നടന്നത്. 


 മോഷ്ടാക്കൾ വീടിന്റെ മതിൽ ചാടിക്കടന്ന ശേഷം ശുചിമുറിയുടെ വെന്റിലേഷൻ ജനൽ തകർത്ത് വീടിനുള്ളിൽ കയറിയെന്നാണ് പൊലീസ് കണ്ടെത്തൽ. 
 സ്വർണാഭരണങ്ങൾക്ക് മാത്രം 45 ലക്ഷം രൂപ വില വരും. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. 


 ഫോറൻസിക് വിദ​ഗ്ധരും വിരലടയാള വിദ​ഗ്ധരും പൊലീസ് ഡോ​ഗ്സ്ക്വാഡ് അടക്കം സംഭവസ്ഥലത്തെത്തി പരിശോധിച്ചു. വീട് കഴിഞ്ഞ മാർച്ചു മുതൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീട്ടുടമ തൃശൂരിലാണ് താമസം. 


 ബാങ്ക് ജീവനക്കാരിയായ ഭാര്യ ബെം​ഗളൂരുവിലാണ്. ദമ്പതികളുടെ മക്കൾ മറ്റു സംസ്ഥാനങ്ങളിലുമാണ് ജോലി ചെയ്യുന്നത്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments