കേരളത്തിലുള്‍പ്പെടെ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഇന്ന് നാലു മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്. പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് കേരളത്തിന് പുറമെ നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 17 നും 24 നും ഇടയിലാവും കേരളത്തില്‍ വോട്ടെടുപ്പ്. തുടർന്ന് മെയ് ആദ്യവാരമാകും ഫലപ്രഖ്യാപനം നടക്കും.
വിഷു, ഈസ്റ്റർ ആഘോഷങ്ങൾ പരിഗണിച്ചാവും തീയതി നിർണയിക്കുക. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കേണ്ട ബംഗാളില്‍ തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണം പൂര്‍ത്തിയാകാത്തതാണ് പ്രഖ്യാപനം നീളാന്‍ കാരണം. കഴിഞ്ഞ തവണ 8 ഘട്ടങ്ങളിലായിട്ടായിരുന്നു ബംഗാളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. കേരളത്തില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത. കേരളത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസിലെ അഡീഷണൽ സിഇഒ പി. ബി. നൂഹ് അറിയിച്ചു.




0 Comments