മുത്തോലിക്കടവ് - കടപ്പാട്ടൂര്‍ റോഡില്‍ സാമൂഹ്യവിരുദ്ധ ശല്യം. ബൈക്കിലെത്തിയ യുവാവിന്റെ അടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്.
ബൈക്കിലെത്തുന്ന യുവാവ് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പുറത്തടിച്ചശേഷം അമിതവേഗതയില്‍ ബൈക്ക് ഓടിച്ച് രക്ഷപെടുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഈ സംഭവങ്ങള്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആദ്യ സംഭവം.
മുത്തോലി സ്‌കൂളില്‍ നിന്ന് വൈകിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ പിന്നാലെ കറുത്ത ബൈക്കിലെത്തിയ യുവാവ് പുറത്തടിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി ഞെട്ടിത്തിരിഞ്ഞപ്പോഴേക്കും യുവാവ് കടന്നുകളഞ്ഞു. ചുരുണ്ട മുടിയുള്ള കറുത്തയാളാണ് യുവാവെന്നും ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.
ബുധനാഴ്ച വൈകിട്ട് മകളോടൊപ്പം വീട്ടിലേക്ക് നടന്നുപോയ വീട്ടമ്മയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മുത്തോലി വാട്ടര്‍ ടാങ്ക് കഴിഞ്ഞ് നൂറുമീറ്റര്‍ മുന്നോട്ടേക്ക് വരുമ്പോള്‍ വിജനമായ ഭാഗത്തുവച്ചായിരുന്നു ആക്രമണം. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാവ് വീട്ടമ്മയുടെ പുറത്ത് ആഞ്ഞടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ മറിഞ്ഞുവീണ വീട്ടമ്മയുടെ ബോധവും നഷ്ടപ്പെട്ടു. പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം വിട്ടയയ്ക്കുകയായിരുന്നു. രണ്ട് സംഭവത്തിലെയും പ്രതി ഒരാള്‍തന്നെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാനസിക രോഗിയോ മയക്കുമരുന്നിന് അടിമയോ ആയ ആളാകാം ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും നാട്ടുകാര്‍ക്ക് സംശയമുണ്ട്.
പാലാ പോലീസിന് ഇത് സംബന്ധിച്ച് വിവരം കൈമാറിയതായി നാട്ടുകാര്‍ പറഞ്ഞു. കേസെടുത്തിട്ടില്ലെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പാലാ പോലീസ് പറയുന്നു.
പ്രതി വലയിലെന്ന് സൂചന
സ്ത്രീകളെ ആക്രമിച്ച കേസ്സിലെ പ്രതിയായ യുവാവ് വലയില്‍. മണിമല ചാമംപതാല്‍ സ്വദേശിയായ 20 കാരനെ പാലാ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മര്‍ദ്ദനമേറ്റ സ്ത്രീകള്‍ രേഖാ മൂലം പരാതിപ്പെട്ടിരുന്നില്ലെങ്കിലും പാലാ പൊലീസ് ഇക്കാര്യത്തില്‍ ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിരുന്നു
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments