സ്കൂൾ വിനോദയാത്രയുടെ ഭാഗമായി ഉത്തര കന്നടയിലെ മുരുഡേശ്വർ ബീച്ചിലെത്തിയ വിദ്യാർത്ഥിനികൾ തിരയിൽപ്പെട്ടു. തിരയിൽപ്പെട്ട 7 പേരിൽ മൂന്നു പേരെ രക്ഷിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തി. മൂന്നുപേരെ ഇതുവരെ കണ്ടെത്താനായില്ല. തിരച്ചിൽ തുടരുന്നു. കോലാർ ജില്ലയിലെ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് വിനോദയാത്രയ്ക്കായി എത്തിയത്. കോലാർ ജില്ലയിലെ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരികളായ മൂന്ന് പെൺകുട്ടികളാണ് ഉത്തര കന്നഡയിലെ മുരുഡേശ്വറിൽ കടലിൽ മുങ്ങിമരിച്ചത് .
സ്കൂൾ വിനോദയാത്രയുടെ ഭാഗമായി സ്കൂളിലെ 44 വിദ്യാർത്ഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം മുരുഡേശ്വറിലെത്തിയതായിരുന്നു. വൈകുന്നേരത്തോടെ സംഘം ബീച്ചിലെത്തി. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് വിദ്യാർഥിനികൾ കടലിലിറങ്ങിയാതായി പറയുന്നു 7 വിദ്യാർത്ഥിനികൾ കടലിന്റെ ആഴമുള്ള ഭാഗത്തേക്ക് പോയതായി റിപ്പോർട്ടുണ്ട്. 7 പേരും കൂറ്റൻ തിരമാലയിൽ കുടുങ്ങി കടലിലേക്ക് ഒഴുകിപ്പോയി. സഹപാഠികളും അധ്യാപകരും ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും 3 പേർ മാത്രമാണ് രക്ഷപ്പെട്ടത്.
മറ്റ് 4 പേരെ രക്ഷിക്കാനായില്ല. നിലവിൽ ഒരു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്, മറ്റ് മൂന്ന് വിദ്യാർത്ഥികൾക്കായി തിരച്ചിൽ തുടരുകയാണ്. കോലാർ ജില്ലയിലെ മുൾബഗൽ സ്വദേശികളായ ശ്രീവന്ദതി, ദീക്ഷിത, ലാവണ്യ, വന്ദന എന്നിവരാണ് കടലിൽ ഒഴുക്കിൽ പെട്ടത്. കോസ്റ്റ് ഗാർഡ് , മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ തെരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
0 Comments