മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ അത്യാധുനിക റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു



മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ അത്യാധുനിക റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

 അത്യാധുനിക കാൻസർ ചികിത്സാകേന്ദ്രമായ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ നൂതനസംവിധാനങ്ങളോടെ റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റിന്റെ ആശീർവാദവും സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു. സാധാരണക്കാർക്കും കുറഞ്ഞ ചിലവിൽ സമ്പൂർണ്ണ കാൻസർ ചികിത്സാകേന്ദ്രം എന്ന ലക്ഷ്യം യാഥാർത്ഥ്യമായിരിക്കുകയാണെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.പാലായുടെ ആരോ​ഗ്യ സാംസ്കാരിക ആധ്യാത്മിക ജീവിതത്തിൽ മാർ സ്ലീവാ മെഡിസിറ്റി നിർണായക പങ്കായി മാറിക്കഴിഞ്ഞതായും ബിഷപ് പറഞ്ഞു. ചുരുങ്ങിയ വർഷത്തിനിടെ മാർ സ്ലീവാ മെഡിസിറ്റിക്ക് ആരോ​ഗ്യരം​ഗത്ത് അഭിമാനകരമായ നേട്ടങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. ശ്രീ.വർഗീസ് മാളിയേക്കൽ, ഷീല മാളിയേക്കൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, റേഡിയേഷൻ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ആൻഡ് കോർഡിനേറ്റർ ഡോ.സോൻസ് പോൾ എന്നിവർ പ്രസംഗിച്ചു.


ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ അം​ഗീകാരത്തോടെ ഉന്നത നിലവാരമുള്ള സാങ്കേതികവിദ്യകളോടെയുള്ള റേഡിയേഷൻ ചികിത്സയാണ് മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ ക്രമീകരിച്ചിരിക്കുന്നത്. മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കാതെ അപകടകരമായ കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഉയർന്ന ഊർജ്ജത്തിൽ എക്സ്റേകൾ ഉപയോഗിക്കുന്നതാണ് റേഡിയേഷൻ തെറാപ്പി. ഏറ്റവും നൂതനമായ വിദേശനിർമ്മിത ലീനിയർ ആക്സിലറേറ്റർ സംവിധാനമാണ് റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിൽ ക്രമീകരിച്ചിരിച്ചിരിക്കുന്നത്. ഇലക്ട വെർസ ( ഹൈ ഡെഫനിഷൻ ഡൈനാമിക് റേഡിയോ സർജറി)  ലീനിയർ ആക്സിലറേറ്ററിലൂടെ കുറഞ്ഞ സമയത്തിൽ വേഗമേറിയ ചികിത്സ ലഭ്യമാകും എന്നത് പ്രത്യേകതയാണെന്നും മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോളജി വിഭാ​ഗം മേധാവി ഡോ.റോണി ബെൻസൺ, റേഡിയേഷൻ ഓങ്കോളജി  വിഭാ​ഗം കോഓർഡിനേറ്റർ ഡോ.സോൻസ് പോൾ, അസോസിയേറ്റ് കൺസൾട്ടന്റുമാരായ ഡോ.വിഷ്ണു രഘു, ഡോ.ആൻസി മാത്യു എന്നിവർ പറഞ്ഞു. 

പരിചയസമ്പന്നരായ റേഡിയേഷൻ ഓങ്കോളജിസ്റ്റുകൾ, റേഡിയേഷൻ ഫിസിസിസ്റ്റ് , റേഡിയേഷൻ തെറാപ്പിസ്റ്റുകൾ, ഓങ്കോളജി നഴ്‌സുമാർ എന്നിവർ ഉൾപ്പെട്ട ടീമാണ് റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. 


കേന്ദ്രീകൃത എയർകണ്ടീഷൻ സൗകര്യമുള്ള രണ്ട് നിലകളിലായാണ് ഓങ്കോളജി വിഭാ​ഗത്തിന്റെ പ്രവർത്തനം . 35  ബെഡ് കീമോതെറാപ്പി കെയർ യൂണിറ്റ്, 3 വി.ഐ.പി സ്യൂട്ട് തെറാപ്പി ബെഡ്, 2 പീഡിയാട്രിക് ബെഡ് സൗകര്യങ്ങൾ ഓങ്കോളജി ഡേ കെയറിലുണ്ട്. കീമോതെറാപ്പി ആവശ്യത്തിനായി എത്തുന്നവർക്ക് ഏറെ സു​ഗമമായി ചികിത്സയ്ക്ക് സൗകര്യങ്ങൾ ഒരുക്കുന്ന സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. 
മധ്യകേരളത്തിലെ ആദ്യത്തെ സമ​ഗ്ര പീഡിയാട്രിക് ഓങ്കോളജി വിഭാ​ഗവും സെന്ററിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ കാൻസർ ചികിത്സക്കായി പ്രത്യേക പ്രാ​ഗൽഭ്യം നേടിയവരുടെ സേവനങ്ങളാണ് ഇവിടെ ക്രമീകരിച്ചിക്കുന്നത്. കൺസൾട്ടന്റ് ഡോ.വിഷ്ണു എസ്.നായരുടെ നേതൃത്വത്തിലാണ് പീഡിയാട്രിക് ഓങ്കോളജി വിഭാ​ഗത്തിന്റെ പ്രവർത്തനം. കാൻസർ നിർണയം, കാൻസറിന്റെ സ്റ്റേജ് നിർണ്ണയം എന്നിവ ഏറ്റവും വേഗത്തിൽ അറിയാവുന്ന അത്യാധുനിക പെറ്റ് സ്കാനും,അത്യാധുനിക സിമൻസ് സിംബിയ ഇവോ എക്സൽ ഗാമ ക്യാമറ സ്‌പെക്റ്റും ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നേരത്തെ പ്രവർത്തനം ആരംഭിച്ചിരുന്നു. സീനിയർ കൺസൾട്ടന്റ് ബ്രി​ഗേഡിയർ ഡോ.എം.ജെ.ജേക്കബ്, കൺസൾട്ടന്റ് ഡോ.ജയേഷ് എം എന്നിവരുടെ നേതൃത്വത്തിലാണ് ന്യൂക്ലിയർ മെഡിസിൻ വിഭാ​ഗത്തിന്റെ പ്രവർത്തനം. 


സർജിക്കൽ ഓങ്കോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.ജോഫിൻ.കെ.ജോണിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. 
മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള അഫെറേസീസ് മെഷീൻ ആൻഡ് ക്രയോ പ്രിസർവേഷൻ യൂണിറ്റും പ്രവർത്തനസജ്ജമാകുകയാണ്. 
ഇതോടെ മധ്യേകരളത്തിൽ അത്യാധുനിക കാൻസർ ചികിത്സ ഒരുക്കുന്ന സമ്പൂർണ്ണ കാൻസർ ചികിത്സകേന്ദ്രം എന്ന നിലയിലേക്ക്  ഒരു ലക്ഷത്തിൽ പരം ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ ഉയർന്നിരിക്കുകയാണ്. 

മെഡിക്കൽ ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി,സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ , സ്റ്റെം സെൽ ആൻഡ് ബോൺ മാരോ ട്രാൻസ്പ്ലാൻ്റ്- കാർ -ടി സെൽ തെറാപ്പി യൂണിറ്റ് ,പാലിയേറ്റീവ് ഓങ്കോളജി, ഓങ്കോ ന്യൂട്രീഷൻ,സൈക്കോ ഓങ്കോളജി, റീ ഹാബിലിറ്റേറ്റീവ് ഓങ്കോളജി എന്നിവയ്ക്കു പുറമെ കാൻസർരോഗ ഗവേഷണ പരിപാടികൾ, 14 മൾട്ടിഡിസിപ്ലിനറികാൻസർ ക്ലിനിക്കുകൾ എന്നിവ കൂടി ഉൾപ്പെടുന്നത് മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments