വണ്ണപ്പുറം മുള്ളരിങ്ങാട് വീണ്ടും കാട്ടാന ആക്രമണം.


വണ്ണപ്പുറം  മുള്ളരിങ്ങാട് വീണ്ടും കാട്ടാന ആക്രമണം. നരിതൂക്കില്‍ ജോണിയുടെ വീട്ടുമുറ്റത്തെത്തിയ കാട്ടാന നായയുടെയും ആടുകളുടെയും കൂടു തകര്‍ത്തു. കൂട്ടില്‍ ഉണ്ടായിരുന്ന ആടുകളെ ആക്രമിച്ചില്ല. ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റു തെളിച്ചപ്പോഴാണ് രണ്ട് ആനകള്‍ മുറ്റത്തു നില്‍ക്കുന്നതു കണ്ടത്.


 വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെയാണ് കാട്ടാനകള്‍ വീട്ടുമുറ്റത്ത് എത്തിയത്. കാട്ടാനകള്‍ പിന്‍വാങ്ങുന്നതുവരെ വീട്ടുകാര്‍ ഭയന്നു വിറച്ച് വീടിനുള്ളില്‍ത്തന്നെ ഇരിക്കുകയായിരുന്നു.  ഇവിടെനിന്നു പോയ ആനകള്‍ തെങ്ങുംതട്ടയില്‍ ഓനച്ചന്റ കമുകും വാഴയും നശിപ്പിച്ചു. 

ഇയാളുടെ മുറ്റത്തെ കിണര്‍ രണ്ടു മാസം മുന്പ് ആന നശിപ്പിച്ചിരുന്നു. വെട്ടിക്കാട്ട് ജലീലിന്റ അന്പതു വര്‍ഷത്തിലേറെ പഴക്കമുള്ള പ്ലാവ് ആന തള്ളിമറിച്ചു. കഴിഞ്ഞ ദിവസമാണ് നരിതൂക്കിയില്‍ കുഞ്ഞപ്പന്റെ വീടിന്റെ മുറ്റത്തിരുന്ന മോട്ടോര്‍ ആന നശിപ്പിച്ചത്. കൂടാതെ നിരവധി വിളകളും നശിപ്പിച്ചു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments