"ഞങ്ങൾ കൊടുംകള്ളനെ പിടിച്ചു ..... അയാളുടെ ഫോണിൽ നിങ്ങളുടെ നമ്പറുണ്ട് .....കാര്യം തുറന്നു പറഞ്ഞില്ലെങ്കിൽ ..... "
"കട്ടപ്പന എസ്. ഐ. " ചമഞ്ഞ് പാലാ സ്വദേശിയും കാൻസർ രോഗിയുമായ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതായി പരാതി.... വീട്ടമ്മ പാലാ ഡിവൈ. എസ്.പി. യ്ക്ക് നൽകിയ പരാതിയിൽ പൊലീസ് അടിയന്തിര അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
ഇന്നലെ രാത്രി 8.30 ന് ശേഷമാണ് വീട്ടമ്മയ്ക്ക് "കട്ടപ്പന എസ് ഐ. " യുടെ കോൾ വന്നത്. കിഷോർ എന്ന കൊടും കള്ളനെ തങ്ങൾ പിടിച്ചിട്ടുണ്ടെന്നും അയാളുടെ ഫോണിൽ വീട്ടമ്മയുടെ ഫോൺ നമ്പർ കണ്ടെന്നും എന്താണ് കള്ളനുമായി ബന്ധമെന്ന കാര്യം തുറന്നു പറഞ്ഞില്ലെങ്കിൽ പ്രശ്നമാകും എന്നുമായിരുന്നു
"എസ്. ഐ. " യുടെ ഭീഷണി.
കിഷോർ എന്ന ആളെ തനിക്ക് അറിയുകയേ ഇല്ല എന്ന് വീട്ടമ്മ ആണയിട്ടു പറഞ്ഞപ്പോൾ വീട്ടമ്മയുടെ നാടും വീടും കുടുംബ പശ്ചാത്തലവുമൊക്കെ തിരക്കാനുള്ള തത്രപ്പാടിലായി "എസ്. ഐ. "
തങ്ങളുടെ അടുത്താണ് പാലാ പൊലീസ് സ്റ്റേഷൻ എന്നും എല്ലാ വിവരവും അവിടെ പറഞ്ഞു കൊള്ളാമെന്നും വീട്ടമ്മ പറഞ്ഞപ്പോൾ
" ഇന്ന്തന്നെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ചെന്ന് വിവരം കൊടുക്കണം " എന്നായിരുന്നു "കട്ടപ്പന എസ്. ഐ. " യുടെ നിർദ്ദേശം!!
എന്തായാലും ഇക്കാര്യങ്ങളെല്ലാം വിശദമായി രേഖപ്പെടുത്തി
"കട്ടപ്പന എസ്. ഐ. "
വിളിച്ച ഫോൺ നമ്പർ സഹിതമാണ് വീട്ടമ്മ പാലാ ഡിവൈ എസ് പി. യ്ക്ക് പരാതി നൽകിയിട്ടുള്ളത്.
ഈ നമ്പർ ട്രൂ കോളറിൽ വന്നത് "കൃഷ്ണകുമാർ ഗുരുവായൂർ " എന്ന പേരിലാണ് .
ഇതേ സമയം താൻ ഇങ്ങനെ ഒരു കോൾ വിളിച്ചിട്ടേയില്ലെന്ന് കട്ടപ്പന എസ്. ഐ. പറഞ്ഞു.




0 Comments