ഡി.ഐ.ജി കെ.കാർത്തിക് തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ പുതിയ തലവൻ

 


കോട്ടയം എസ് പി ആയി മികച്ച പ്രകടനം കാഴ്ചവച്ച കെ കാർത്തിക് ഇനി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. 

കുറ്റാന്വേഷണത്തിലെ മികവിന് കേന്ദ്ര, സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഡി.ഐ.ജി കെ.കാർത്തികിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്.  പ്രണയനൈരാശ്യം കാരണം കോതമംഗലത്തെ ഡെന്റല്‍ വിദ്യാർത്ഥിനി മാനസയെ വെടിവച്ചുകൊന്ന കേസില്‍ ബീഹാർവരെ നീണ്ട അന്വേഷണത്തിനാണ് കേന്ദ്രപുരസ്കാരം ലഭിച്ചത്.


 കള്ളത്തോക്കിന്റെ ഉറവിടം തേടി ബീഹാറിലെ പട്ന,മുഗീർ എന്നിവിടങ്ങളിലും ചില മാവോയിസ്റ്റ് മേഖലകളിലുമെത്തി തോക്കു നല്‍കിയ ആളെയും ഇടനിലക്കാരനായ ടാക്സി ഡ്രൈവറെയും അറസ്റ്റുചെയ്തു. കേരളത്തിലേക്ക് കള്ളത്തോക്കെത്തുന്ന വഴികള്‍ കണ്ടെത്താൻ ബീഹാറിലെ അന്വേഷണത്തിലൂടെ സാധിച്ചു.  പാലാരിവട്ടം പാലം അഴിമതി, മരട് ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടുകള്‍, കൊച്ചിയിലെ അനധികൃത കെട്ടിട നിർമാണം,ആലത്തൂരിലെ പട്ടികജാതി- വർഗ കേസുകള്‍,നടൻ കലാഭവൻ മണിയുടെ മരണം എന്നിങ്ങനെ നിരവധി കേസുകളില്‍ മികവുകാട്ടി. 


എല്ലാവരോടും സൗമ്യമായി പെരുമാറുന്ന, വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും പരിഗണിക്കുന്ന കാർത്തിക് 2011 ബാച്ചിലെ കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്  പാലക്കാട് എ.എസ്.പിയായി തുടക്കം. തൃശൂർ സിറ്റി എ.സി.പി, ഗവർണറുടെ എ.ഡി.സി,വയനാട്,തൃശൂർ,കോട്ടയം,എറണാകുളം റൂറല്‍ എസ്.പിയുമായിരുന്നു. നിലവില്‍ വിജിലൻസില്‍ ഡി.ഐ.ജിയാണ്.



 ശാസ്ത്രീയമായ അന്വേഷണത്തിലൂടെ സത്യം തെളിയിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്കാരം, കുറ്റാന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്ജ് ഒഫ് ഓണർ അടക്കം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  ചെന്നൈയിലെ തുരുഞ്ചാപുരം ഗ്രാമത്തിലെ കർഷക കുടുംബമാണ് കാർത്തിക്കിന്റേത്. ഗ്രാമത്തിലെ ആദ്യ എൻജിനിയറാണ് കാർത്തിക്. അനുജൻ കെ.പഴനി ഗ്രാമത്തിലെ ആദ്യ ഡോക്ടറും. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments